തിരുവനന്തപുരം: വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ്‌സിയ്‌ക്ക് വിടുന്നതിനെ എതിർത്ത് മുസ്ളീം സംഘടനകൾ. മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് സംഘടനകൾ പ്രശ്‌നത്തിലെ അപ്രായോഗികത വ്യക്തമാക്കിയത്. സ്ഥിരം റിക്രൂട്ട്മെന്റ് ബോർഡിന്റെ ആവശ്യമില്ലെന്നാണ് സമസ്‌തയടക്കം സംഘടനകളുടെ നിലപാട്. കേരളം ഇന്ത്യയ്‌ക്കാകെ മാതൃകയാണെന്നും ഇന്ത്യയിലെ ഒരു സംസ്ഥാനത്തും വഖഫ് നിയമനം പിഎസ്‌സിയ്‌ക്ക് വിട്ടുകൊടുത്തിട്ടില്ല എന്നും സംഘടനകൾ സർക്കാരിനെ അറിയിച്ചു. ഇത്തരത്തിൽ നിയമനം വിട്ടുകൊടുക്കുന്നത് സംഭവിച്ചാൽ മറ്റ് സംസ്ഥാനങ്ങളിൽ മുസ്ളീം സമുദായങ്ങൾക്ക് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നാണ് വിവിധ സംഘടനാ നേതാക്കൾ പറഞ്ഞു.
യോഗത്തിൽ പങ്കെടുത്ത സംഘടനകളുടെ വികാരം മാനിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചതായി യോഗശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കവെ വിവിധ സംഘടനാ നേതാക്കൾ വ്യക്തമാക്കി. അനുഭാവപൂർവമായ തീരുമാനമുണ്ടാകുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. മതസമുദായ സംഘടനകളും വഖഫ് അംഗങ്ങളും ചേർന്ന ബോർഡ് നിയമനങ്ങൾ നടത്തണമെന്ന് യോഗത്തിൽ പങ്കെടുത്ത 11 സംഘടനകളും അറിയിച്ചു. എന്നാൽ ഇക്കാര്യത്തിൽ സർക്കാർ തീരുമാനമൊന്നും എടുത്തില്ല. യോഗത്തിൽ പങ്കെടുത്ത എപി വിഭാഗം പിഎസ്‌സിയ്‌ക്ക് വിടുന്നതിൽ എതിർപ്പില്ലെന്നും നിയമിതരാകുന്ന ആളുകൾ വിശ്വാസികളാകണമെന്നും നടപടി സുതാര്യമാകണമെന്നുമാണ് ആവശ്യപ്പെട്ടത്. ജമാ അത്തെ ഇസ്ലാമിയ്‌ക്ക് യോഗത്തിലേക്ക് ക്ഷണമുണ്ടായിരുന്നില്ല.
Content Highlights: Muslim organizations oppose leaving Waqf board appointment to PSC


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !