ഡല്‍ഹി: ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ട കേസില്‍ പ്രതികരിച്ച് അരുന്ധതി റോയ്. രാജ്യത്തെ നിലവിലെ സാഹചര്യം അടിയന്തരവാസ്ഥ കാലത്തേക്കാള്‍ ഭീകരമെന്ന് അരുന്ധതി റോയ് 'ദ വയറി'നോട് പറഞ്ഞു.
അടിയന്തരാവസ്ഥ ഒരു പ്രത്യേക സമയക്രമത്തില്‍ മാത്രമേ നടപ്പിലാക്കാനാകൂ, എന്നാല്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യവും ഭരണഘടനയും തിരുത്താനും ജനങ്ങളുടെ ശബ്ദം അടിച്ചമര്‍ത്താനുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപിയുടെയും ശ്രമം അവര്‍ വീണ്ടും അധികാരത്തിലെത്തിയാല്‍ അവസാനമില്ലാതെ തുടരും. ബിജെപി 2024 ലെ തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ഇന്ത്യ ജനാധിപത്യ രാജ്യമായി തുടരില്ലെന്നും അരുന്ധതി റോയ് പറഞ്ഞു.
ജേര്‍ണലിസവും ഭീകരവാദവും തമ്മില്‍ എങ്ങനെയാണ് വേര്‍തിരിവില്ലാതിരിക്കുന്നത് വിശദീകരണമൊന്നും നല്‍കാതെ എങ്ങനെയാണ് മാധ്യമപ്രവര്‍ത്തകരുടെ ഉപകരണങ്ങള്‍ പിടിച്ചെടുക്കാനാവുക എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയോ കുറ്റമെന്തെന്ന് വ്യക്തമാക്കുകയോ ചെയ്തിട്ടില്ല. സര്‍ക്കാരിന് താത്പര്യമുള്ള വാര്‍ത്തകള്‍ മാത്രമാണ് ജനങ്ങളിലേക്ക് എത്താന്‍ അനുവദിക്കുന്നത്. മോദി സര്‍ക്കാര്‍ ഭയത്തിലാണെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഇപ്പോള്‍ മുതല്‍ സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന ഡിസംബര്‍ വരെയും ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മെയ് മാസത്തിലുമായി നിരവധി അറസ്റ്റുകള്‍ നടക്കുമെന്ന് താന്‍ ഭയപ്പെടുന്നുവെന്നും അരുന്ധതി റോയ് കൂട്ടിച്ചേര്‍ത്തു.
മുഖ്യധാരാ മാധ്യമങ്ങളെ ഇനിയും മാധ്യമങ്ങളായി കാണാനാകില്ല. ഡിജിറ്റല്‍ രംഗത്ത് തുടങ്ങിവച്ച പുതിയ മാധ്യമ പ്രവര്‍ത്തനം സര്‍ക്കാറിന് സമ്മര്‍ദ്ദമുണ്ടാക്കുന്നുണ്ട്. ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുരകായസ്തയെയും എച്ച് ആര്‍ തലവന്‍ അമിത് ചക്രവര്‍ത്തിയെയും അറസ്റ്റ് ചെയ്ത സംഭവത്തില്‍ അരുന്ധതി റോയ് പറഞ്ഞു.
Content Highlights: If the BJP wins the 2024 elections, India will not remain a democracy; Arundhati Roy
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !