മുംബൈ: കൊലപാതക ശേഷം മൃതദേഹം സ്യൂട്ട്കേസിലാക്കി ട്രെയിനില്‍ കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ മുംബൈ ദാദർ റെയില്‍വേ സ്റ്റേഷനില്‍ രണ്ടുപേര്‍ അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
കൊല്ലപ്പെട്ട അർഷാദ് അലി ഷെയ്ഖിന്റെ (30) ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു.
യുവതിയും പ്രതികളിലൊരാളായ ജയ് ചൗഡയും തമ്മിലുളള അടുപ്പമാണു കൊലപാതകത്തിനു കാരണമെന്ന് പൊലീസ് വ്യക്തമാക്കി. ഭർത്താവിനെ കൊലപ്പെടുത്തി ചൗഡയ്ക്കൊപ്പം ജീവിക്കാനായിരുന്നു റുക്സാനയുടെ പദ്ധതി. ഇതിനായി ഇരുവരും അറസ്റ്റിലായ ശിവജിത് സുരേന്ദ്ര സിങ്ങുമൊത്ത് ഗൂഢാലോചന നടത്തിയാണു കൊലപാതകം ആസൂത്രണം ചെയ്തത്.
ചുവന്ന സ്യൂട്ട് കേസില്‍ നിന്നും രക്തം പുറത്തേക്ക് വരുന്നത് കണ്ട ഒരു ആര്‍ പിഎഫ് ഉദ്യോഗസ്ഥന് തോന്നിയ സംശയമാണ് ക്രൂരമായ കൊലപാതകം തെളിയാനും കുറ്റവാളികള്‍ തത്കഷണം പിടിയിലാകാനും കാരണമായത്. റെയില്‍വേ പൊലീസാണ് ദാദര്‍ റെയില്‍വെ സ്റ്റേഷനില്‍ വെച്ച് കൊലപാതകികളെ പിടികൂടിയത്.
കൊല്ലപ്പെട്ട അർഷാദ്, അറസ്റ്റിലായ ജയ് ചൗഡ, ശിവജിത് സുരേന്ദ്ര സിങ് എന്നിവരും റുക്സാനയും ശ്രവണ-സംസാര ശേഷിയില്ലാത്തവരാണ്. ഭിന്നശേഷിക്കാർക്കായുള്ള പരിപാടിക്കിടെയാണു നാലുപേരും പരിചയപ്പെട്ടതും സൗഹൃദത്തിലായതും. സംഭവസ്ഥലത്തുനിന്ന് ചൗഡയെ പിടികൂടിയ പൊലീസ്, രക്ഷപ്പെട്ട സിങ്ങിനെ ഉല്ലാസ്നഗർ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് പിന്നീട് അറസ്റ്റ് ചെയ്തത്.
Content Summary: Body in Suit Case: Murder Planned; Wife in custody
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !