പ്രതിരോധ കരാറിൽ ഒപ്പുവച്ച് അമേരിക്കയും സൗദി അറേബ്യയും. 142 ബില്യൺ ഡോളറിന്റെ കരാറിലാണ് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഒപ്പ് വച്ചത്. ഊർജം, എയറോസ്പേസ്, പ്രതിരോധ സാങ്കേതിക വിദ്യ, ആഗോള സ്പോർട്സ് എന്നീ മേഖലകളിലെ നിക്ഷേപങ്ങളും കരാറിൽ ഉൾപ്പെടുന്നു.
യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറുകളിൽ ഒന്നാണിത്. കരാർ പ്രകാരം, അമേരിക്കൻ പ്രതിരോധ കമ്പനികളിൽ നിന്നുള്ള വ്യോമ, മിസൈൽ, സമുദ്ര, അതിർത്തി സുരക്ഷാ സംവിധാനങ്ങൾ സൗദി അറേബ്യക്ക് നൽകപ്പെടും. കൂടാതെ സൗദിയുടെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതിനായി അമേരിക്കൻ സാങ്കേതിക വിദ്യയും പരിശീലനവും നൽകുമെന്നാണ് വിവരം.
ഗൾഫ് ഉച്ചക്കോടിയുടെ ഭാഗമായി സൗദിയിൽ എത്തിയതാണ് ട്രംപ്. പ്രതിരോധ കരാർ 600 ബില്ല്യൺ മൂല്യമുള്ള സാമ്പത്തിക പങ്കാളിത്തത്തിന്റെ ഭാഗമാണെന്ന് വൈറ്റ് ഹൗസ് പറഞ്ഞു. പ്രതിരോധത്തിന് പുറമേ മറ്റ് വാണിജ്യ കരാറുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്.
ജനറൽ ഇലക്ട്രിക്കിൽ നിന്നുള്ള 14.2 ബില്യൺ ഡോളർ വിലമതിക്കുന്ന ഗ്യാസ് ടർബൈനുകളുടെയും എനർജി സൊല്യൂഷനുകളുടെയും കയറ്റുമതിയും 4.8 ബില്യൺ ഡോളർ വിലമതിക്കുന്ന ബോയിംഗ് 737-8 പാസഞ്ചർ വിമാന വിൽപ്പനയും കരാറിൽ ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്.
Content Summary: US and Saudi Arabia sign defense agreement
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !