തിരുവനന്തപുരം : കൊറോണ സംശയത്തെത്തുടര്‍ന്ന് നിരീക്ഷണത്തിലുള്ളവര്‍ അത് ലംഘിച്ച് പുറത്തുപോകുന്നത് വലിയ തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്വയം രക്ഷിക്കാനും സമൂഹത്തെ രക്ഷിക്കാനുമുള്ള ശ്രമത്തില്‍ എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി വീഡിയോ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു. പലയിടങ്ങളിലും ക്വാറന്റൈനിലുള്ളവര്‍ മുങ്ങുന്നതിന്റെയും ഇതുകാരണം മറ്റുള്ളവര്‍ രോഗഭീതിയിലാകുന്നതിന്റെയും പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ സന്ദേശം.
'നിരീക്ഷണത്തില്‍ ഇരിക്കുന്നത് സുഖകരമായ കാര്യമല്ല. രോഗവ്യാപനത്തെ പിടിച്ചുനിര്‍ത്താന്‍ ഇതൊഴിവാക്കാനാവാത്ത സാമൂഹ്യ ആവശ്യമാണ്. നിരീക്ഷണമെന്നത് രോഗമുണ്ട് എന്നുറപ്പിക്കാനുള്ള ഘട്ടമായി കാണാതെ, രോഗമില്ലെന്നുറപ്പിക്കാനുള്ള ഘട്ടമാണെന്ന മനോഭാവം രൂപപ്പെടണം. നിരീക്ഷണത്തിന് വിധേയരാവുക എന്നത് തന്നോടും പ്രിയപ്പെട്ടവരോടും ലോകരോട് ആകെത്തന്നെയും ചെയ്യുന്ന മഹത്തായ കാര്യമാണെന്ന് ചിന്തിക്കുന്ന സംസ്കാരം വളര്‍ത്തിയെടുക്കണം- സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !