പെരിന്തല്‍മണ്ണ: കണ്ണൂര്‍ മാട്ടൂലിലെ മുഹമ്മദിന്റെ ചികിത്സയ്ക്കായി കൈകോര്‍ത്ത കേരളത്തിന്റെ കനിവ് കാത്ത് മറ്റൊരു കുരുന്നുജീവന്‍ കൂടി. സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ബാധിച്ച മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി ആരിഫിന്റെ മകന്‍ ഇമ്രാന്‍ ആണ് ചികിത്സയ്ക്കുള്ള തുക കണ്ടെത്താന്‍ സുമനസ്സുകളുടെ കാരുണ്യം കാത്തിരിക്കുന്നത്. ഇമ്രാനും ഒരു ഡോസ് മരുന്നിന് 18 കോടി രൂപ വേണം.
ശരീരത്തിന്റെ ചലനശേഷി നശിക്കുന്ന അപൂര്‍വ ജനിതക രോഗമായ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫിയുടെ പിടിയിലായ ഇമ്രാന്‍ കഴിഞ്ഞ മൂന്നു മാസമായി വേദന തിന്ന് കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തില്‍ ഒന്ന് ഇളകാന്‍ പോലുമാകാതെ വെന്റിലേറ്ററില്‍ കഴിയുകയാണ്. പെരിന്തല്‍മണ്ണ വലന്‍പുര്‍ കുളങ്ങരപറമ്പില്‍ ആരിഫ് -റമീസ തസ്‌നി ദമ്പതികളുടെ മകനാണ് ഇമ്രാന്‍. ആറു മാസമാണ് കുഞ്ഞിന്റെ പ്രായം.
ലോകത്തിലെ ഏറ്റവും വിലകൂടിയ ജീവന്‍രക്ഷാ മരുന്നായ 18 കോടി രൂപയുടെ മരുന്ന് തന്നെയാണ് ഇമ്രാനും വേണ്ടത്. രോഗം സങ്കീര്‍ണമാകുന്നത് ഇമ്രാന്റെ മരണത്തിലേക്കോ, ചലനശേഷി നഷ്ടപ്പെടുന്നതിലേക്കോ നയിക്കും. എന്നാല്‍ ഇതുവരെ സ്വരൂപിക്കാനായത് 28 ലക്ഷം രൂപ മാത്രമാണ്. ഒന്ന് കരയാന്‍ പോലുമാകാതെ നമ്മളില്‍ ഓരോരുത്തരിലും പ്രതീക്ഷയര്‍പ്പിച്ച് കഴിയുകയാണ് ഇമ്രാന്റെ കുടുംബം.
മുഹമ്മദിന് വേണ്ടി 18 കോടി ഒരാഴ്ച കൊണ്ട് സമഹരിച്ച നമ്മള്‍ മലയാളികള്‍ക്ക് ഇമ്രാന്റെ മടങ്ങി വരവിനായും കൈകോര്‍ക്കാം.
ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍
പേര്: ആരിഫ്
ബ്രാഞ്ച്: ഫെഡറല്‍ ബാങ്ക്, മങ്കട
അക്കൗണ്ട് നമ്പര്‍: 16320100118821
ഐഎഫ്എസ്സി: FDRL0001632
ഗൂഗിള്‍ പേ: 8075393563
ഫോണ്‍ നമ്പര്‍: 8075393563
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !