സർവീസ് വോട്ടർമാർക്കായി ജെൻഡർ ന്യൂട്രൽ നിയമവും കൊണ്ടുവരുന്നതാണ് അടുത്ത നടപടി. നിലവിൽ സർവീസിലിരിക്കുന്ന പുരുഷ ഉദ്യോഗസ്ഥരുടെ ഭാര്യമാർക്ക് മാത്രമാണ് ഈ സൗകര്യം ഉപയോഗിക്കാനാവുക. ഇനിമുതൽ സ്ത്രീ ഉദ്യോഗസ്ഥരുടെ ഭർത്താക്കന്മാർക്കും ഈ അവസരം നൽകും. ഇതിനായി ചട്ടത്തിൽ നിലവിൽ 'ഭാര്യ' എന്ന് അടയാളപ്പെടുത്തിയ ഭാഗത്ത് 'ജീവിതപങ്കാളി' എന്നാക്കി മാറ്റും.
ഇതിന് പുറമേ, തിരഞ്ഞെടുപ്പിന് ആവശ്യമായ കെട്ടിടം ഏറ്റെടുക്കാൻ കമീഷന് അധികാരമുണ്ടാകും. നിലവിൽ സ്‌കൂളുകളും മറ്റു പ്രധാന കെട്ടിടങ്ങളും തിരഞ്ഞെടുപ്പ് കാലയളവിൽ ഉപയോഗിക്കാൻ ചില നിയന്ത്രണങ്ങളുണ്ട്. പെയ്ഡ് ന്യൂസ് കുറ്റകരമാക്കുക, തെറ്റായ സത്യവാങ്മൂലം നൽകിയതിനുള്ള ശിക്ഷ രണ്ട് വർഷത്തെ തടവ് ശിക്ഷയായി വർദ്ധിപ്പിക്കുക തുടങ്ങി നിരവധി തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങൾ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ നേരത്തെ സർക്കാരിന് കത്തെഴുതിയിരുന്നു.
40 ഓളം തിരഞ്ഞെടുപ്പ് നിർദ്ദേശങ്ങൾ സർക്കാരിന്റെ പരിഗണനയിലുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നത്. അതേസമയം, അടുത്തവർഷമാദ്യം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ഇതെല്ലാം പ്രാവർത്തികമാകോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !