തൃശൂർ| അതിരപ്പള്ളിയില്‍ അഞ്ചുവയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാര്‍. വന്യമൃഗങ്ങളുടെ ശല്യത്തെ കുറിച്ച് പരാതിപ്പെട്ടിട്ടും വനംവകുപ്പിന്റെ ഭാഗത്തു നിന്ന് നടപടിയുണ്ടാവാത്തതിലാണ് പ്രതിഷേധം.
ചാലക്കുടി അതിരപ്പള്ളി വഴി മലക്കപ്പാറയ്ക്ക് പോകുന്ന പ്രധാന റോഡ് നാട്ടുകാർ ഉപരോധിച്ചു. ഇതുവഴിയുള്ള വാഹനഗതാഗതം പൂര്‍ണമായി തടസപ്പെട്ടു.
പ്രദേശത്ത് കാട്ടാനയ്ക്ക് പുറമെ മറ്റു മൃഗങ്ങളുടെയും ശല്യമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. കൃഷി ചെയ്യാനോ ജോലിക്ക് പോകാനോ കഴിയാത്ത സാഹചര്യമാണെന്നും രാവിലെ പോലും മൃഗങ്ങൾ റോഡിൽ ഇറങ്ങുന്ന സ്ഥിതിയാണെന്നും നാട്ടുകാർ പറയുന്നു. ഇതിനു ശാശ്വത പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇന്നലെ വൈകുന്നേരമാണ് മാള പുത്തൻചിറ സ്വദേശി നിഖിലിന്റെ മകള്‍ ആഗ്നിമിയ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നിഖിലിനും ഭാര്യാ പിതാവ് ജയനും സാരമായി പരുക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
സ്‌കൂട്ടറിൽ വരുന്നതിനിടയിൽ വീടിനു സമീപത്ത് വെച്ച് ഇവരെ ഒറ്റയാന്‍ ആക്രമിക്കുകയായിരുന്നു. മുത്തശ്ശിയുടെ മരണാന്തര ചടങ്ങിനായി ബന്ധുവീട്ടിലെത്തിയതായിരുന്നു നിഖിലും മകളും.
ആനയെ കണ്ട് ഇവർ ചിതറി ഓടിയെങ്കിലും ആഗ്നിമിയ നിലത്തുവീഴുകയും ആനയുടെ ചവിട്ട് ഏൽക്കുകയുമായിരുന്നു. കുട്ടിയെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് നിഖിലും ഭാര്യാപിതാവിനും പരുക്കേറ്റത്. ഇവരെ മൂന്ന് പേരെയും ഉടനെ ചാലക്കുടിയിലെ സെന്റ് ജെയിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരണപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
ï ദൈവം ഒരു ജനതയെ നരിപ്പിക്കാൻ ഉദ്ദേശിച്ചാൽ ആ രാജ്യത്തെതമ്മാടികളോട് അക്രമം പ്രവർത്തക്കാനും സുഖലോലുപതയിൽ ആ നാടാനും അവസരം നൽകും... അങ്ങനെയിരിക്കെ പെട്ടെന്നൊരു നാളിൽ അവരെ പൊടിപൊടിയാക്കും.. ഒന്ന് പശ്ചാതപിക്കാനോ ഉറക്കെ കരയാനോ പോലും അവസരം നൽകില്ല ... വിശുദ്ധ ഖുർആൻ:
ReplyDelete