രണ്ടത്താണി :ദേശീയപാത 66 വികസനത്തെ തുടർന്ന് ഉപയോഗശൂന്യമായിത്തീർന്ന രണ്ടത്താണിയിലെ ഭൂഗർഭ നടപ്പാത പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മുസ്ലിം ലീഗ് ജനപ്രതിനിധികൾ ഹൈ കോടതിയെ സമീപിച്ചു. മുന്നൂറോളം സ്കൂൾ വിദ്യാർത്ഥികളും, രോഗികളും ഉൾപ്പെടെയുള്ള പ്രദേശവാസികൾ ദൈനംദിന ആവശ്യങ്ങൾക്കായി പതിറ്റാണ്ടുകളായി ഉപയോഗിച്ച് വന്നിരുന്ന ഭൂഗർഭ നടപ്പാതയാണ് ദേശീയ പാത നിർമ്മാണത്തോടെ ഉപയോഗശൂന്യമായിരിക്കുന്നത് .ഈ വിഷയം ഉന്നയിച്ചുകൊണ്ടാണ് മുസ്ലിം ലീഗ് പ്രതിനിധികളായ മാറാക്കര പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ കെ. പി ഷെരീഫ ബഷീറും കൽപകഞ്ചേരി പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പറായ ഷമീർ കാലടിയും ഹൈ കോടതിയിൽ ഹരജി നൽകിയത്. അഡ്വ. മുഹമ്മദ് ഷാ, അഡ്വ. ആദിത് കൃഷ്ണൻ മുഖാന്തരമാണ് ഹാരജിക്കാർ ഹൈ കോടതിയെ സമീപിച്ചത്. നിലവിലെ സാഹചര്യത്തിൽ റോഡിന്റെ മറുഭാഗത്തുള്ള രണ്ടത്താണി ടൗണിലേക്ക് പോകണമെങ്കിൽ കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ട അവസ്ഥയാണ് പ്രദേശവാസികൾക്കുള്ളത് . ഈ പ്രതിസന്ധി മറികടക്കാൻ ഭൂഗർഭ നടപ്പാത ഉപയോഗ യോഗ്യമായ രീതിയിൽ പുനർ നിർമ്മിക്കണം എന്ന് ഹാരജിക്കാർ ആവശ്യപ്പെട്ടു.നേരത്തെ ഈ വിഷയവുമായി ബന്ധപ്പെട്ട് പൊന്നാനി പാർലമെൻ്റ് മെമ്പർ ഇ ടി മുഹമ്മദ് ബഷീർ നാഷണൽ ഹൈവേ അതോറിറ്റിയെ നിരന്തരം സമീപിച്ചിരുന്നു. കോട്ടക്കൽ നിയോജക മണ്ഡലം എം എൽ എ പ്രൊഫ.ആബിദ് ഹുസൈൻ തങ്ങളും ഇതേ ആവശ്യവുമായി നാഷണൽ ഹൈവേ അതോറിറ്റിയെ പല തവണ സമീപിച്ചിരുന്നു. എന്നാൽ പ്രദേശവാസികൾ നേരിടുന്ന പ്രശ്നത്തിന് നാളിതുവരെ പരിഹാരം ഉണ്ടായിട്ടില്ല.ഇന്ന് കേസ് പരിഗണിക്കവെ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ സിംഗിൾ ബഞ്ച് നാഷണൽ ഹൈവേ അതോറിറ്റിയോട് ഇത് സംബന്ധിച്ച വിശദീകരണം ആവശ്യപ്പെട്ടു. തുടർ വാദങ്ങൾക്കായി കേസ് ഒക്ടോബർ 4ന് പരിഗണിക്കും.
Content Highlights: Underground walkway in Randathani: Kerala High Court seeks explanation from National Highways Authority.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !