കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ തിരിച്ചറിയാന്‍ കഴിയാത്ത രണ്ട് മൃതദേഹങ്ങളും ഇരുപത് ശരീരഭാഗങ്ങളും സംസ്‌കരിച്ചു. പുത്തുമലയില്‍ സര്‍വമത പ്രാര്‍ഥനകളോടെയായിരുന്നു സംസ്‌കാരം. മന്ത്രിമാരും ജനപ്രതിനിധികളും സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ദുരന്തനിവാരണ നിയമമനുസരിച്ച് ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ കണ്ടെത്തിയ 64 സെന്റ് സ്ഥലത്തായിരുന്നു സംസ്‌കാരം.
ഞായറാഴ്ച എട്ടും തിങ്കളാഴ്ച 29ഉം മൃതദേഹവും 154 ശരീരഭാഗവുമാണ് പുത്തുമലയില്‍ സംസ്‌കരിച്ചത്. സംസ്‌കാരഭൂമി ദുരന്തസ്മാരകമായി സംരക്ഷിക്കും. തിരിച്ചറിയാത്ത മൃതദേഹങ്ങളും ശരീരഭാഗങ്ങളും ആവശ്യമെങ്കില്‍ വീണ്ടും പുറത്തെടുക്കേണ്ടത് പരിഗണിച്ചാണ് ദഹിപ്പിക്കാതെ മണ്ണിലടക്കുന്നത്. എല്ലാത്തിന്റെയും ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. തിരിച്ചറിയല്‍ പരിശോധനയ്ക്ക് ബന്ധുക്കളുടെ രക്തസാമ്പിളുകള്‍ ശേഖരിക്കും.
Content Summary: Two unidentified bodies and twenty body parts were cremated
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !