മൂന്നു പേരെയും കഴിഞ്ഞ ദിവസം പരപ്പനങ്ങാടി റയിൽവേ സ്റ്റേഷനുസമീപത്തുനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ചോദ്യം ചെയ്യലിൽ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മറ്റ് ആറു പേരെ കുറിച്ചും പൊലീസിന് വിവരം ലഭിച്ചു. ഇവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കി.
കഴിഞ്ഞ ഏപ്രിൽ മൂന്നിന് ഇസ്ഹാഖിന്റെ അയൽക്കാരനും സിപിഎം പ്രവർത്തകനുമായ ഷംസുദ്ദീനെ ഒരു സംഘം ആളുകൾ വെട്ടിപ്പരുക്കേൽപ്പിച്ചിരുന്നു. ഈ സംഭവത്തിൽ, മരിച്ച ലീഗ് പ്രവർത്തകനായ ഇസ്ഹാഖിന് പങ്കുണ്ടെന്നും കേസിൽ ഇയാൾ ശിക്ഷിക്കപ്പെടാതിരുന്നതിന്റെ പ്രതികാരമാണ് കൊലപാതകമെന്നും അറസ്റ്റിലായ പ്രതികൾ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.


