കോയമ്പത്തൂർ: കൊറോണ വൈറസ് സാമൂഹിക വ്യാപന സാധ്യതകൾ നിലനിൽക്കവെ കോയമ്പത്തൂരിലെ കേരള- തമിഴ്നാട് അതിർത്തി ഇന്ന് വൈകീട്ട് അടക്കും. കോയമ്പത്തൂർ ജില്ലാ കളക്ടർ രാസാമണിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ന് വൈകീട്ട് മുതൽ അതിർത്തി അടച്ചിടുമെന്നാണ് കളക്ടർ പറഞ്ഞത്.
കൊറോണ ഭീതിയില്‍ കേരളത്തില്‍ നിന്നുള്ള വാഹനങ്ങൾ തടയുന്ന സാഹചര്യം വിവിധ അതിർത്തികളിൽ നേരത്തെ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കൊല്ലം അതിര്‍ത്തിക്കപ്പുറത്തെ പുളിയറ ചെക്പോസ്റ്റില്‍ ഒട്ടേറെ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നതായി നേരത്തെ വാർത്ത പുറത്തുവന്നിരുന്നു.
ചെന്നൈ സെന്‍ട്രല്‍ അടക്കമുള്ള റെയില്‍വേ സ്റ്റേഷനുകളിലെല്ലാം മുഴുവന്‍ യാത്രക്കാരെയും തെര്‍മല്‍ സ്കാനര്‍ വച്ചു പരിശോധിച്ചാണ് കടത്തിവിടുന്നത്. യാത്രക്കാര്‍ വിശ്രമിക്കുന്ന സ്ഥലങ്ങളിലെല്ലാം കൃത്യമായ ഇടവേളകളിൽ അണുനാശിനി തളിക്കുന്നുമുണ്ട്. മൂന്ന് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ തമിഴ്നാടും കനത്ത ജാഗ്രതയാണ് പുലർത്തുന്നത്.
അതേസമയം കേരളത്തിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതല യോഗത്തിലാണ് തീരുമാനം എടുത്തത്. സർവകലാശാല പരീക്ഷകളും മാറ്റിയിട്ടുണ്ട്. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും.കൊറോണ വൈറസ് ഭീതിപടരുന്ന സാഹചര്യത്തിലാണ് തീരുമാനം.
Coimbatore District Collector, Rasamani: Tamil Nadu-Kerala border in Coimbatore will be closed from today evening in the wake of #Coronavirus— ANI (@ANI) March 20, 2020
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !