ന്യൂഡല്‍ഹി: ഇന്ധന - എക്‌സൈസ് നികുതി കുറക്കില്ലെന്ന് കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്‍. 1.44 ലക്ഷം കോടി രൂപയുടെ എണ്ണ കടപത്രം ഇറക്കിയാണ് യുപിഎ സര്‍ക്കാര്‍ ഇന്ധന വില കുറച്ചത്. യുപിഎ സര്‍ക്കാരിന്റെ തന്ത്രം പിന്തുടരാന്‍ എനിക്കാവില്ല. എണ്ണ കടപത്രം സര്‍ക്കാരിന് വലിയ ബാധ്യതയാണ് വരുത്തിയത്. അതുകൊണ്ടാണ് ഇന്ധന വില കുറയ്ക്കാന്‍ സാധിക്കാത്തതെന്നും നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കി.
എണ്ണ കടപത്രത്തിന്റെ ബാധ്യത ഉണ്ടായിരുന്നില്ലെങ്കില്‍ ഇന്ധനത്തിന്റെ എക്‌സൈസ് നികുതി കുറയ്ക്കാന്‍ ആകുമായിരുന്നുവെന്നും ധനമന്ത്രി വിമര്‍ശിച്ചു.
'യുപിഎ സര്‍ക്കാരിന്റെ 1.4 ലക്ഷം കോടിയുടെ ഓയില്‍ ബോണ്ടുകള്‍ ഞാന്‍ ഏറ്റെടുത്തില്ലായിരുന്നെങ്കില്‍ പെട്രോളിയം വിലവര്‍ധനവില്‍ ആശ്വാസം നല്‍കുമായിരുന്നു' . പെട്രോളിനും ഡീസലിനും എന്തുകൊണ്ട് എക്സൈസ് തീരുവ കുറക്കുന്നില്ലെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മന്ത്രി മറുപടി നല്‍കി. എണ്ണ കടപത്രത്തിന്റെ ബാധ്യത ഉണ്ടായിരുന്നില്ലെങ്കില്‍ ഇന്ധനത്തിന്റെ എക്‌സൈസ് നികുതി കുറയ്ക്കാന്‍ ആകുമായിരുന്നുവെന്നും ധനമന്ത്രി വിമര്‍ശിച്ചു. ഉയര്‍ന്ന ഇന്ധനവിലയില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ വിശദമായ ചര്‍ച്ച നടത്താതെ മറ്റൊരു പരിഹാരമില്ലെന്ന് നിര്‍മലാ സീതാരമന്‍ പറഞ്ഞു. ഒരു മാസത്തിലേറെയായി രാജ്യത്തെ പെട്രോള്‍ വില നൂറിന് മുകളില്‍ തുടരുകയാണ്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !