കേരളത്തിലെ ട്രെയ്നുകളിൽ ഭിക്ഷാടകസംഘം ശക്തി പ്രാപിച്ചിരിക്കുകയാണെന്നും ഇത് യാത്രക്കാരുടെ സുരക്ഷയ്ക്ക് വലിയ വെല്ലുവിളിയാണെന്നും ചൂണ്ടിക്കാട്ടി ഫ്രണ്ട്സ് ഓൺ റെയ്ൽസ്.
കണ്ണുകളില്ലാത്തവർ, കാലുകളും കൈകളും ഇല്ലാത്ത നിസ്സഹായ രൂപങ്ങൾ ഇവരെയെല്ലാം ബന്ധിപ്പിക്കുന്ന കണ്ണികൾ ചെന്നവസാനിക്കുന്നത് വലിയ ലോബികളിലാണ്. ട്രെയ്നുകളിലെ നിലം തുടച്ച് കൈകൾ നീട്ടുന്നവരിൽ ഭീഷണിയുടെ സ്വരമുണ്ട്.
ചില്ലറകൾ നൽകുന്നവരെ പുച്ഛിക്കാനും പരിഹസിക്കാനും അവർ ധൈര്യം കാട്ടുന്നു. എന്തെങ്കിലും കൊടുത്ത് ഒഴിവാക്കാൻ നാം ഇപ്പോൾ നിർബന്ധിതരായിരിക്കുന്നു. അതുവരെ കടന്നുപോകാതെ നീട്ടുന്ന കണ്ണുകളിൽ നിസഹായതയല്ല, ധാർഷ്ട്യമാണ് നിഴലിക്കുന്നത്.
ട്രെയ്നുകളിൽ നടക്കുന്ന അതിക്രമങ്ങളിൽ ഇവരിൽ പലരുടെയും സാന്നിധ്യമുണ്ട്. അതുകൊണ്ട് ട്രെയ്നുകളിലെയും പ്ലാറ്റ് ഫോമുകളിലെയും യാചകരെ പ്രോത്സാഹിപ്പിക്കരുത്. ഭിക്ഷ കൊടുക്കാതിരിക്കുക. കൊടുക്കുന്നവരെ നിരുത്സാഹാപ്പെടുത്തുക.
ട്രെയ്നിലെ ഭിക്ഷാടനം നിയന്ത്രിക്കാനും അത് വഴി മോഷണം ഉൾപ്പെടെ ഉള്ള കുറ്റകൃത്യങ്ങൾ കുറയ്ക്കാനുമാണ് ക്യാംപെയിനുമായി ഈ സംഘടന രംഗത്തെത്തിയിരിക്കുന്നത്.
Content Summary: Campaign against begging in trains
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !