46 ലക്ഷം രൂപ മുടക്കി ഫാൻസി നമ്പർ സ്വന്തമാക്കി കൊച്ചി സ്വദേശി

0

എറണാകുളം:
ലംബോർഗിനി കാറിന് 46 ലക്ഷം രൂപ മുടക്കി ഫാൻസി നമ്പർ സ്വന്തമാക്കി കൊച്ചി സ്വദേശി. 46.24 ലക്ഷത്തിനാണ് ഫാൻസി നമ്പർ ലേലം ചെയ്‌തത്. KL 07 DG 0007 എന്ന നമ്പറാണ് കാക്കനാട് സ്വദേശി വേണുഗോപാലകൃഷ്‌ണൻ 46.24 ലക്ഷത്തിന് സ്വന്തമാക്കിയത്. കാക്കനാട് ആർടിഒയുടെ നേതൃത്വത്തിൽ നടന്ന ലേലത്തിൽ അഞ്ച് പേരാണ് പങ്കെടുത്തത്. ഇരുപത്തിഅയ്യായിരം രൂപയടച്ച് അഞ്ച് പേർ ഈ നമ്പറിനായി എത്തിയതോടെയാണ് ലേലം നടത്തിയത്. അഞ്ച് പേരും വാശിയോടെ വിളിച്ചതോടെയാണ് ലേലത്തുക ഉയർന്നത്.

ലംബോർഗിനി ഉറുസ് കാറിന് വേണ്ടിയാണ് ഇൻഫോപാർക്കിലെ ഒരു കമ്പനിയുടെ സിഇഒ ആയ വേണുഗോപാലകൃഷ്‌ണൻ ഇത്രയും വലിയ തുകയ്‌ക്ക് ഇഷ്‌ട നമ്പർ സ്വന്തമാക്കിയത്. 44.84 ലക്ഷം വരെ ലേലത്തിൽ പങ്കെടുത്ത രണ്ടാമൻ ലേലം വിളിച്ചിരുന്നു.

ഓൺലൈനായാണ് ലേലം വിളി നടന്നത്. കെ എൽ 7 ഡിജി 0001 എന്ന ഫാൻസി നമ്പറിന് വേണ്ടിയും ലേലം വിളി നടന്നിരുന്നു. ഇരുപത്തിയഞ്ച് ലക്ഷത്തിന് പിറവം സ്വദേശി തോംസൺ ബാബുവാണ് ഈ നമ്പർ സ്വന്തമാക്കിയത്. ഫാൻസി നമ്പറിനായുള്ള ലേലം വിളി സർക്കാർ ഖജനാവിലേക്ക് ഒറ്റയടിക്ക് 91.08 ലക്ഷം രൂപയാണ് ലഭ്യമാക്കിയത്. എറണാകുളം ആർടിഒയുടെ ചരിത്രത്തിൽ തന്നെ നടന്ന ഏറ്റവും വലിയ ലേലം വിളിയാണ് കഴിഞ്ഞ ദിവസം നടന്നത്.

Content Summary: Kochi native gets fancy number by spending Rs 46 lakhs

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !