പാലക്കാട്: ഒമ്പതാം ക്ലാസുകാരനായ അർജുൻ ജീവനൊടുക്കിയ സംഭവത്തിൽ കണ്ണാടി ഹയർസെക്കൻഡറി സ്‌കൂളിലെ പ്രധാന അധ്യാപികയ്ക്കും ക്ലാസ് ടീച്ചർക്കും സസ്‌പെൻഷൻ. പ്രധാനാധ്യാപിക ലിസി, ക്ലാസ് ടീച്ചർ ആശ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തതെന്ന് സ്കൂൾ മാനേജ്മെൻ്റ് അറിയിച്ചു.
അധ്യാപികയുടെ മാനസിക പീഡനമാണ് പതിനാലുകാരൻ ജീവനൊടുക്കാൻ കാരണമെന്ന് ആരോപിച്ച് ബന്ധുക്കളും സഹപാഠികളും രംഗത്തെത്തിയതിന് പിന്നാലെയാണ് നടപടി.
കുട്ടികൾ തമ്മിൽ ഇൻസ്റ്റാഗ്രാമിൽ മെസേജ് അയച്ചതുമായി ബന്ധപ്പെട്ട് അധ്യാപികയുടെ ഇടപെടലാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. ഇൻസ്റ്റാഗ്രാം മെസേജിലെ മോശം വാക്കുകൾ ഉപയോഗിച്ച വിഷയം രക്ഷിതാക്കൾ ഇടപെട്ട് പരിഹരിച്ചിട്ടും, ക്ലാസ് ടീച്ചർ കുട്ടികളുടെ മുന്നിൽ വെച്ച് ഭീഷണിപ്പെടുത്തുകയും നിരന്തരം മാനസികമായി പീഡിപ്പിക്കുകയും ചെയ്തു.
സഹപാഠികളുടെ വെളിപ്പെടുത്തൽ: ഇൻസ്റ്റാ മെസേജ് വിഷയത്തിൽ ഇടപെട്ട അധ്യാപിക കുട്ടികളുടെ ചെവിയിൽ പിടിച്ച് തല്ലിയെന്നും സഹപാഠികൾ പറയുന്നു. "സൈബർ സെല്ലിൽ കേസ് കൊടുക്കും, ജയിലിൽ കിടക്കേണ്ടിവരും, പിഴയടക്കേണ്ടിവരും" എന്നെല്ലാം അധ്യാപിക കുട്ടികളോട് പറഞ്ഞിരുന്നതായും സഹപാഠികൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ബുധനാഴ്ചയാണ് അർജുനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇന്നാണ് ബന്ധുക്കൾ അധ്യാപികയ്‌ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച് പ്രതികരിച്ചത്. കുട്ടി ജീവനൊടുക്കിയ സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസറും (ഡി.ഇ.ഒ.) സ്‌കൂൾ മാനേജ്‌മെൻ്റിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ വാർത്ത കേൾക്കാം
Content Summary: Suicide of ninth grader: Principal and class teacher suspended
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !