ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. പൗരത്വ നിയമത്തിനെതിരെ സമര്‍പ്പിക്കപ്പെട്ടിട്ടുള്ള 140ല്‍ പരം ഹര്‍ജികളാണ് കോടതി ഇന്ന് പരിഗണിക്കുക.
ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. ജസ്റ്റിസ് എസ് അബ്ദുല്‍ നസീര്‍, ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരാണ് ബഞ്ചിലെ മറ്റ് അംഗങ്ങള്‍.
വിവിധ ഹൈക്കോടതികളില്‍ നല്‍കിയിട്ടുള്ള CAA ഹര്‍ജികള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണ൦ എന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയും ഇതില്‍ ഉള്‍പ്പെടും.
CAAയുടെ ഭരണഘടനാ സാധുത ചോദ്യ ചെയ്ത് ആര്‍ജെഡി നേതാവ് മനോജ് ഝാ, തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവാ മൊയ്ത്ര, AIMIM നേതാവ് അസാദുദിന്‍ ഒവൈസി എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളും ഇതിലുണ്ട്.
മുസ്ലീം സംഘടനയായ ജമാഅത്ത് ഉലമ ഇ ഹിന്ദ്, AASU (All Assam Students Union), Peace Party, CPI, NGOകള്‍, Rihai Manch, Citizens Against Hate, അഡ്വ. എംഎല്‍ ശര്‍മ്മ എന്നിവരും ഹര്‍ജി നല്‍കിയിട്ടുണ്ട്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് ഹര്‍ജികള്‍ സുപ്രീം കോടതിയുടെ പരിഗണനയ്ക്കെത്തുന്നത്.
കേരളം, പഞ്ചാബ് തുടങ്ങിയ സംസ്ഥാന നിയമ സഭകള്‍ പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ പ്രമേയം പാസാക്കിയിരുന്നു. പൗരത്വ നിയമ ഭേദഗതി നടപ്പിലാകുന്നതോടെ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുമുള്ള മുസ്ലീം ഇതര അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം ലഭിക്കും.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !