ഇന്ന് ഗോവയിൽ സമ്പൂർണ്ണ ആധിപത്യത്തോടെ പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചത്. ഫത്തോർഡ സ്റ്റേഡിയത്തിൽ ആക്രമണ ഫുട്ബോൾ പുറത്തെടുത്ത ബ്ലാസ്റ്റേഴ്സിനെതിരേ മുംബൈക്ക് മറുപടിയുണ്ടായില്ല.
കൂടുതല്‍ വായനയ്ക്ക്...
11-ാം മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്സ് ആക്രമണം തുടങ്ങി. അൽവാരോ വാസ്ക്വസിന്റെ ഷോട്ട് മുംബൈ ഗോളി നവാസ് കഷ്ടിച്ചാണ് രക്ഷപ്പെടുത്തിയത്.
പിന്നാലെ 27-ാം മിനിറ്റിൽ സഹൽ അബ്ദുൾ സമദിലൂടെ മഞ്ഞപ്പട ആദ്യ വെടിപൊട്ടിച്ചു. ജോർജ് ഡയാസ് ബോക്സിൽ നിന്ന് ലോബ് ചെയ്ത നൽകിയ പന്ത് ആരാലും മാർക്ക് ചെയ്യപ്പെടാതിരുന്ന സഹൽ ഉഗ്രനൊരു വോളിയിലൂടെ വലയിലെത്തിക്കുകയായിരുന്നു.
തുടർന്ന് രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ വാസ്ക്വസിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡുയർത്തി. ജീക്സൺ സിങ് നൽകിയ പാസിൽ നിന്ന് ഉഗ്രനൊരു വോളിയിലൂടെയായിരുന്നു വാസ്ക്വസിന്റെ ഗോൾ. സീസണിലെ മികച്ച ഗോളുകളുടെ പട്ടികയിൽ വാസ്ക്വസിന്റെ ഈ ഗോൾ ഇടംനേടുമെന്നുറപ്പാണ്. വാസ്ക്വസാണ് ഹീറോ ഓഫ് ദ മാച്ചും.
പിന്നാലെ 50-ാം മിനിറ്റിൽ രണ്ടാം മഞ്ഞക്കാർഡ് കണ്ട മുർത്താത ഫാളിന് മാർച്ചിങ് ഓർഡർ ലഭിച്ചത് മുംബൈക്ക് തിരിച്ചടിയായി. തുടർന്ന് 40 മിനിറ്റിലേറെ സമയം 10 പേരുമായാണ് മുംബൈ മത്സരം പൂർത്തിയാക്കിയത്. എങ്കിലും ആ അവസരം മുതലെടുക്കാൻ ബ്ലാസ്റ്റേഴ്സിനായില്ല. ജോർജ് ഡയാസിനെ ബോക്സിൽ വീഴ്ത്തിയതിനായിരുന്നു താരത്തിന് രണ്ടാം മഞ്ഞക്കാർഡ് ലഭിച്ചത്. ഈ ഫൗളിന് റഫറി ബ്ലാസ്റ്റേഴ്സിന് അനുകൂലമായി പെനാൽറ്റി വിധിക്കുകയും ചെയ്തു.
51-ാം മിനിറ്റിൽ പെനാൽറ്റി കിക്ക് വലയിലെത്തിച്ച് ഡയാസ് ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോൾ സ്വന്തമാക്കി. ജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്കുയർന്നു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !