കൊച്ചി: രാഷ്ട്രീയപ്പാർട്ടികൾ ജനങ്ങൾക്കു വേണ്ടിയാണോ അതോ പാർട്ടിക്കാർക്കു വേണ്ടിയാണോ നിലകൊള്ളുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. പാതയോരങ്ങളിലെയും നടപ്പാതകളിലെയും അനധികൃത കൊടിമരങ്ങൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേ ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഇക്കാര്യം ചോദിച്ചത്. നടപടിയുണ്ടായില്ലെങ്കിൽ ജനങ്ങൾ പരാതി നൽകാതാകുമെന്നും മുന്നറിയിപ്പ് നൽകി.
അനധികൃത കൊടിമരങ്ങൾ നീക്കുന്നതിനുള്ള നടപടികൾ വിശദീകരിക്കാൻ സർക്കാർ രണ്ടു മാസം കൂടി സമയം തേടി. രാഷ്ട്രീയപ്പാർട്ടികളുമായി ചർച്ച ചെയ്യാനാണിത്. പന്തളം മന്നം ആയുർവേദ കോ- ഓപ്പറേറ്റീവ് മെഡിക്കൽ കോളേജിനു മുന്നിലെ അനധികൃത കൊടിമരങ്ങൾ നീക്കാനായി കോളേജ് അധികൃതർ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഹർജി മാർച്ച് 28 നു പരിഗണിക്കാൻ മാറ്റി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !