ഇന്ന് ഫലം വരുന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലിടത്തും നിലവിൽ ബിജെപിയാണ് ഭരണം. പഞ്ചാബിൽ കോൺഗ്രസാണ് ഭരിക്കുന്നത്. എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രകാരം ഉത്തരാഖണ്ഡിലും ഗോവയിലും ശക്തമായ പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. ഉത്തർപ്രദേശിലും മണിപ്പൂരിലും ബി.ജെ.പിക്ക് തുടരുമെന്നും, പഞ്ചാബിൽ ആം ആദ്മി ഭരണംപിടിക്കുമെന്നും പറയുന്നു.
ഫെബ്രുവരി 10നാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ഏഴ് ഘട്ടങ്ങളായി നടന്ന യുപി തിരഞ്ഞെടുപ്പ് മാർച്ച് ഏഴിനാണ് അവസാനിച്ചത്. ഫെബ്രുവരി 28 നും മാർച്ച് 5 നുമായി രണ്ട് ഘട്ടങ്ങളായിട്ടായിരുന്നു മണിപ്പൂർ തിരഞ്ഞെടുപ്പ്. പഞ്ചാബിൽ ഫെബ്രുവരി 20 നും ഉത്തരാഖണ്ഡിലും ഗോവയിലും ഫെബ്രുവരി 14 നും തിരഞ്ഞെടുപ്പ് നടന്നു.
ഉത്തർപ്രദേശിലെ പോരാട്ടം ബിജെപി, സമാജ് വാദി പാർട്ടി, കോൺഗ്രസ്, ബഹുജൻ സമാജ് പാർട്ടി എന്നിവർക്കിടയിലാണ്. പഞ്ചാബിൽ കോൺഗ്രസ്, ബി.ജെ.പി, ശിരോമണി അകാലിദൾ, ആം ആദ്മി പാർട്ടി, പുതുതായി രൂപീകരിച്ച സംയുക്ത് സംഘർഷ് പാർട്ടി അമരീന്ദർ സിങ്ങിന്റെ പഞ്ചാബ് ലോക് കോൺഗ്രസ് എന്നിവരാണ് പോരാട്ടത്തിൽ. ഗോവയിലും ബി.ജെ.പി, തൃണമൂൽ കോൺഗ്രസ്, എഎപി, കോൺഗ്രസ് എന്നിവരാണ് ഏറ്റുമുട്ടുന്നത്. മണിപ്പൂരിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), ഫോർവേഡ് ബ്ലോക്ക്, റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി, ജനതാദൾ (സെക്കുലർ), കോൺഗ്രസ് മണിപ്പൂർ പുരോഗമന മതേതര സഖ്യം എന്നിവർക്കെതിരെയാണ് ബിജെപി മത്സരിക്കുന്നത്. ബിജെപിയും കോൺഗ്രസും തമ്മിലുള്ള പോരാട്ടത്തിനാണ് ഉത്തരാഖണ്ഡ് സാക്ഷ്യം വഹിക്കുന്നത്.
Content Hightlight : Election Results 2022 Live Updates: Who will win in the calendar ?; BJP leads in four seats; Aam Aadmi Party in Punjab


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !