പോലീസ് സ്റ്റേഷന് പരിസരത്ത് നാടകീയമായ രംഗങ്ങളാണ് അരങ്ങേറിയത്. ഫോര്‍ട്ട് സ്റ്റേഷനില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥര്‍ നേരത്തെ തന്നെ കൊച്ചിയില്‍ എത്തിയിരുന്നു. മകന് ഷോണ്‍ ജോര്‍ജിനൊപ്പമാണ് പി.സി ജോര്‍ജ് ഹാജരായത്. പി.സി ജോര്‍ജിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി പ്രവര്‍ത്തകരും പ്രതിഷേധവുമായി പിഡിപി പ്രവര്‍ത്തകരും എത്തിയതോടെ സ്ഥലത്ത് നേരിയ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പോലീസ് ബലപ്രയോഗത്തിലൂടെയാണ് ഇവരെ നീക്കിയത്.
പി.സി. ജോർജിനെതിരേ പ്രതിഷേധവുമായി എത്തിയ പിഡിപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. വിദ്വേഷ പ്രസംഗ കേസിൽ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ ജോർജ് ഹാജരാകുന്ന വിവരമറിഞ്ഞെത്തിയ പ്രതിഷേധക്കാരെയാണ് പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തത്. അസി. കമ്മീഷണറുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം സ്റ്റേഷന് മുന്നിൽ തമ്പടിച്ചിരുന്നു. പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും കൂട്ടാക്കാതെ വന്നതോടെയാണ് അറസ്റ്റുണ്ടായത്.
വിദ്വേഷ പ്രസംഗക്കേസില്‍ പി.സി ജോര്‍ജിന് അനുവദിച്ചിരുന്ന ജാമ്യം കോടതി റദ്ദാക്കിയിരുന്നു. ഇതോടെയാണ് വീണ്ടും പി.സി ജോര്‍ജിന്റെ അറസ്റ്റിന് വഴിയൊരുങ്ങിയത്. തിരുവനന്തപുരം ജുഡിഷ്യല്‍ ഒന്നാം ക്ലാസ് കോടതിയാണ് പിസി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കിയത്. ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കിയിരിക്കുന്നത്. തിരുവനന്തപുരം ഹിന്ദുമത സമ്മേളനത്തില്‍ പിസി ജോര്‍ജ് നടത്തിയ പ്രസംഗമാണ് കേസിന് ആധാരമായത്.
മതവിദ്വേഷം ജനിപ്പിക്കുന്ന രീതിയിലാണ് തിരുവനന്തപുരം പ്രസംഗത്തിലെ പരാമർശമെന്നു ചിലർ പരാതിപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് തിരുവനന്തപുരത്തുനിന്നു പോലീസ് ഈരാറ്റുപേട്ടയിലെത്തി പിസി.ജോർജിനെ അറസ്റ്റ് ചെയ്തു കൊണ്ടുപോവുകയായിരുന്നു. എന്നാൽ, കോടതിയിൽ ഹാജരാക്കിയപ്പോൾ നിബന്ധനകളോടെ ആദ്ദേഹത്തിനു ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. ഈ നീക്കം വലിയ വിവദങ്ങൾക്കാണ് വഴിവച്ചത്.
Content Highlights: PC George appeared at Palarivattom station in a hate speech case
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !