ഗാന്ധിനഗര്‍: ഗുജറാത്തില്‍ കോടീശ്വരന്മാരായ ദമ്ബതികള്‍ സ്വത്ത് ദാനം ചെയ്ത് സന്യാസത്തിലേക്ക്. ഹിമ്മത്നഗറിലെ കെട്ടിട നിര്‍മ്മാണ വ്യവസായരംഗത്തെ വ്യവസായികളായ ദമ്ബതിമാരാണ് 200 കോടി രൂപയുടെ സമ്ബത്ത് ദാനം ചെയ്ത് സന്യാസം സ്വീകരിക്കുന്നത്.
ജൈന മത വിശ്വാസിയായ ഭവേഷ് ഭണ്ഡാരിയും അദ്ദേഹത്തിന്റെ ഭാര്യയും ഈ മാസം 22ന് സന്യാസം സ്വീകരിക്കും.
2022ല്‍ ഇവരുടെ 19കാരിയായ മകളും 16കാരനായ മകനും സന്യാസം സ്വീകരിച്ചിരുന്നു. ഇത് പിന്തുടര്‍ന്നാണ് ഇരുവരുടെയും തീരുമാനം. സന്യാസം സ്വീകരിക്കുന്നതിനു മുന്നോടിയായി ഇവര്‍ നാലു കിലോമീറ്റര്‍ ഘോഷയാത്ര നടത്തിയിരുന്നു. ഈ യാത്രയില്‍ ഇവര്‍ സ്വത്തുക്കള്‍ ദാനം ചെയ്തു. രാജകീയ വസ്ത്രം ധരിച്ച ഇരുവരും മൊബൈല്‍ ഫോണുകളും എയര്‍കണ്ടീഷണറുകള്‍ ഉള്‍പ്പെടെ എല്ലാം ദാനം ചെയ്തു എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
സന്യാസം സ്വീകരിച്ചാല്‍ ഭൗതിക വസ്തുക്കള്‍ ഉണ്ടാവാന്‍ പാടില്ല. രണ്ട് വെളള വസ്ത്രങ്ങളും ഭിക്ഷയ്ക്കുള്ള ഒരു പാത്രവും ഇരിക്കുന്ന ഭാഗം വൃത്തിയാക്കാനായി ഒരു ചൂലും മാത്രമേ ഉണ്ടാവാന്‍ പാടുള്ളൂ. നഗ്‌നപാദരായി വേനം സഞ്ചരിക്കാന്‍.
Content Summary: After donating property worth 200 crore rupees, the couple entered into asceticism
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !