കേരളത്തിൽ ന്യൂനപക്ഷ വിഭാഗങ്ങളെ പൗരൻമാരായി കണക്കാക്കാൻ ആകില്ലെന്ന് ആരു പറഞ്ഞാലും അത് നടപ്പാക്കാൻ സൗകര്യപ്പെടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ തിരുവനനന്തപുരത്ത് സംഘടിപ്പിച്ച ഭരണ പ്രതിപക്ഷ കക്ഷികളുടെ സംയുക്ത സമരത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ല. സർക്കാരിന്റെ ബാധ്യത ഭരണഘടനയോടാണ്. അല്ലാതെ ആർ എസ് എസിന്റെ അജണ്ടയോടല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജാതിയും ഭേദവും മതവിദ്വേഷവും ഒരു ഘട്ടത്തിലും കേരളത്തെ ബാധിച്ചിട്ടില്ല. മതനിരപേക്ഷതക്ക് വേണ്ടി കേരളത്തിൽ നിന്നുയരുന്നത് ഒരേ സ്വരമാണ്
ഇന്ത്യയെ മതരാഷ്ട്രമാക്കാനാണ് ആർ എസ് എസ് ശ്രമിക്കുന്നത്. ഒരു കാരണവശാലും അതിനെ അംഗീകരിക്കാനാകില്ല. സംഘപരിവാറിന്റെ ഫാസിസ്റ്റ് അജണ്ടയെ കേരളം ഒറ്റക്കെട്ടായി നേരിടും. രാജ്യത്തെ ഒരു പ്രത്യേക മാർഗത്തിലൂടെ തിരിച്ചുവിടാനാണ് ആർ എസ് എസ് ശ്രമിക്കുന്നത്. അതു വിലപ്പോകില്ലെന്ന് പറയാനാണ് കേരളം ആഗ്രഹിക്കുന്നതെന്നും പിണറായി പറഞ്ഞു
Download Mediavision TV Apps and watch Live TV and read latest news in your mobile. You can opt to receive breaking news notifications to your phone.




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !