
നിയമസഭയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരായി കൊണ്ടുവന്ന പ്രമേയത്തിൽ എതിർത്ത് കൈ പൊക്കാതിരുന്നതിലും വോട്ടെടുപ്പ് ആവശ്യപ്പെടാതിരുന്നതിലും വിശദീകരണവുമായി സഭയിലെ ഏക ബിജെപി അംഗമായ ഒ രാജഗോപാൽ. മനപ്പൂർവമാണ് വോട്ടെടുപ്പ് ആവശ്യപ്പെടാതിരുന്നത്. 139 പേരും അനുകൂലിക്കുമ്പോൾ ഒരാളുടെ എതിർപ്പിന് പ്രസക്തിയില്ലല്ലോയെന്ന് രാജഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു
ആംഗ്ലോ ഇന്ത്യൻ പ്രതിനിധികൾക്ക് ആനുകൂല്യം ഇല്ലാതാകുന്നതിൽ വിഷമമുള്ളതിനാലാണ് ആ പ്രമേയത്തെ എതിർക്കാതിരുന്നത്. ഒ രാജഗോപാൽ എതിർത്തോ അനുകൂലിച്ചോ കൈ പൊക്കാതിരുന്നതിനാൽ 140 പേരുടെയും പിന്തുണയെന്ന് കാണിച്ചാകും രാഷ്ട്രപതിക്ക് മുന്നിൽ പ്രമേയം എത്തുക.
പ്രമേയത്തെ എതിർത്ത് രാജഗോപാൽ കൈ പൊക്കാതിരുന്നത്. ഇത് ഭരണ, പ്രതിപക്ഷ അംഗങ്ങളെ തന്നെ അമ്പരപ്പിച്ചിരുന്നു. വോട്ടെടുപ്പ് ചോദിക്കുന്നത് വെറും സമയം പാഴാക്കലായിരുന്നു. ഞാൻ മാത്രം വോട്ടെടുപ്പ് ചോദിച്ച് വെറുതെ പരിഹാസ്യനാകേണ്ട കാര്യമില്ലല്ലോയെന്നും രാജഗോപാൽ വിശദീകരിക്കുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !