ഡൽഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലെ വിവാദ പരാമർശങ്ങൾ ബിജെപിക്ക് തിരിച്ചടിയായെന്ന് സമ്മതിച്ച് അമിത് ഷാ. ടൈംസ് നൗ സമ്മിറ്റിൽ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിലാണ് അമിത് ഷാ ഇക്കാര്യം തുറന്നുസംസാരിച്ചത്.
ഗോലി മാരോ, ഇന്ത്യ-പാക് മാച്ച് എന്നീ പ്രയോഗങ്ങൾ ബിജെപി ഉപയോഗിക്കരുതായിരുന്നു. പാർട്ടി നേതാക്കൾ നടത്തിയ വിദ്വേഷ പ്രചാരണമാണ് തെരഞ്ഞെടുപ്പിൽ പ്രതികൂലമായി ബാധിച്ചത്. ഇത്തരത്തിലുള്ള പരാമർശങ്ങളിൽ നിന്ന് പാർട്ടി അകലം പാലിക്കണം.
ഡൽഹി തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള വിലയിരുത്തലും തെറ്റിയെന്ന് അമിത് ഷാ സമ്മതിച്ചു. 70 കേന്ദ്രമന്ത്രിമാരെ അടക്കം ഇറക്കിയാണ് ഡൽഹിയിൽ ബിജെപി വൻ പ്രചാരണം നടത്തിയത്. എന്നാൽ തെരഞ്ഞെടുപ്പിൽ അമ്പേ പരാജയപ്പെടുകയായിരുന്നു അവർ. 70 അംഗ നിയമസഭയിൽ 8 സീറ്റുകൾ മാത്രമാണ് ബിജെപിക്ക് നേടാനായത്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !