വയനാട്: വയനാട് ജില്ലാ കലക്ടര്‍ അദീല അബ്ദുല്ലയുടെ ഔദ്യോഗിക വസതിക്ക് നേരെ കല്ലേറ്. ഇന്ന് പുലര്‍ച്ച ഒന്നരയോടെയായിരുന്നു ആക്രമണം . സംഭവം അറിഞ്ഞ ഉടന്‍തന്നെ പൊലീസ് സ്ഥലത്തെത്തി.കല്ലേറില്‍ കളക്ടറുടെ ഔദ്യോഗിക വസതിയുടെ ഓടുകള്‍ക്കെല്ലാം കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട് .
സംഭവസമയം കളക്ടറും ജീവനക്കാരും വീട്ടിലുണ്ടായിരുന്നു . കാര്‍ പോര്‍ച്ചിന്‍റെ ഓടുകള്‍ പൊട്ടിയിട്ടുണ്ട്, കളക്ടറുടെ ഒദ്യോഗിക വസതിയുടെ സിറ്റൗട്ടിലേക്കും കല്ലുകളെത്തി. തണ്ടര്‍ ബോള്‍ട്ട് സൈനികരും സുരക്ഷാ ജീവനക്കാരും അപ്പോള്‍ തന്നെ പരിശോധന നടത്തിയെങ്കിലും അക്രമിയെ കണ്ടെത്താനായിട്ടില്ല.
മാവോയിസ്റ്റ് ഭീഷണി അടക്കമുള്ള പശ്ചാത്തലത്തില്‍ നിലവില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം . വൈത്തിരി റിസോര്‍ട്ടിലുണ്ടായ വെടിവയ്പ്പില്‍ സിപി ജലീല്‍ കൊല്ലപ്പെട്ടതിന്‍റെ ഒന്നാം വാര്‍ഷികം അടുത്തിരിക്കെയാണ് സംഭവം എന്നതും ശ്രദ്ധേയമാണ് .
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !





വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !