ലോകത്തിലെ ഏറ്റവും വലിയ കോവിഡ് കെയര്‍ സെന്റര്‍ ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്തു. ലെഫ്റ്റനന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലാണ് സര്‍ദാര്‍ പട്ടേല്‍ കോവിഡ് കെയര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തത്.
കൊറോണ വൈറസ് രോഗികള്‍ക്ക് ചികിത്സ നല്‍കുന്നതിനുവേണ്ടി ഛത്തര്‍പൂരിലാണ് ഈ കോവിഡ് കേന്ദ്രം പണി പൂര്‍ത്തീകരിച്ചിരിക്കുന്നത്. ലക്ഷണമില്ലാത്തതും എന്നാല്‍ വീട്ടില്‍ ക്വാറന്റൈന്‍ സംവിധാനം ഒരുക്കാന്‍ കഴിയാത്തവര്‍ക്കായി ഒരു ചികിത്സാ കേന്ദ്രമായി ഇത് പ്രവര്‍ത്തിക്കും.
1,700 അടി നീളവും 700 അടി വീതിയുമാണ് ചികിത്സാ കേന്ദ്രത്തിനുള്ളത്. ഇത് ഏകദേശം 20 ഫുട്ബോള്‍ മൈതാനങ്ങളുടെ വലിപ്പം വരും. കോവിഡിനായി ഒരുക്കിയ ലോകത്തിലെ ഏറ്റവും വലിയ ചികിത്സകേന്ദ്രമാണിതെന്ന് അധികൃതര്‍ അവകാശപ്പെട്ടു. ദില്ലി സര്‍ക്കാരിന്റെ ഭരണപരമായ പിന്തുണയില്‍ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ (ഐടിബിപി) മേല്‍നോട്ടത്തിലാവും കേന്ദ്രം പ്രവര്‍ത്തിക്കുക.
find Mediavision TV on social media

| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !