നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 623 പേര്‍ക്ക് വൈറസ്ബാധ
25 പേര്‍ക്ക് ഉറവിടമറിയാതെ രോഗബാധ
നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 5,509 പേര്‍
78,621 പേര്‍ നിരീക്ഷണത്തില്‍
മലപ്പുറം ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 20) 662 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 623 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 25 പേര്‍ ഉറവിടമറിയാതെയും രോഗബാധിതരായി. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരില്‍ നാല് പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നും 10 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും തിരിച്ചെത്തിയവരാണ്. 641 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ജില്ലയില്‍ ഇന്ന് രോഗമുക്തരായി. ഇവരുള്‍പ്പെടെ 79,458 പേരാണ് ജില്ലയില്‍ ഇതുവരെ രോഗമുക്തരായത്.
ജില്ലയിലിപ്പോള്‍ 78,621 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 5,509 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 519 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 219 പേരും 208 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ബാക്കിയുള്ളവര്‍ വീടുകളിലും മറ്റ് കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 432 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണമടഞ്ഞത്.
കോവിഡ് ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കരുത്
സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതത്വത്തില്‍ ആരോഗ്യവകുപ്പ് ഇതര സര്‍ക്കാര്‍ വകുപ്പുകളുമായി ചേര്‍ന്ന് ഊര്‍ജ്ജിതമായ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും ഇതിനോട് പൊതുജനങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. കോവിഡ് 19 വ്യാപനത്തിനുള്ള സാധ്യത എല്ലാവരും തിരിച്ചറിയണം. ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ഒരു കാരണവശാലും ലംഘിക്കരുതെന്നും രോഗ ലക്ഷണങ്ങളുള്ളവര്‍ അക്കാര്യം മറച്ചുവെക്കരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശിച്ചു.
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണം. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലിലോ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലോ വിളിച്ച് ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
ഇന്ന് (ഡിസംബര്‍ 20) മലപ്പുറം ജില്ലയില്‍ രോഗബാധിതരായവരുടെ പ്രാദേശികാടിസ്ഥാനത്തിലുള്ള എണ്ണം ചുവടെ ചേര്‍ക്കുന്നു,
എ.ആര്‍. നഗര്‍ - 04
ആലങ്കോട് - 20
ആലിപ്പറമ്പ് - 06
ആനക്കയം - 03
അങ്ങാടിപ്പുറം - 28
അരീക്കോട് - 21
ആതവനാട് - 01
ചാലിയാര്‍ - 03
ചീക്കോട് - 03
ചേലേമ്പ്ര - 08
ചെറിയമുണ്ടം - 05
ചെറുകാവ് - 04
ചോക്കാട് - 04
ചുങ്കത്തറ - 07
എടക്കര - 06
എടപ്പറ്റ - 02
എടപ്പാള്‍ - 09
എടരിക്കോട് - 01
എടവണ്ണ - 20
എടയൂര്‍ - 09
ഏലംകുളം - 03
ഇരിമ്പിളിയം - 05
കാലടി - 01
കല്‍പകഞ്ചേരി - 06
കണ്ണമംഗലം - 05
കരുളായി - 01
കരുവാരക്കുണ്ട് - 01
കാവനൂര്‍ - 07
കീഴാറ്റൂര്‍ - 01
കീഴുപറമ്പ് - 04
കൊണ്ടോട്ടി - 07
കൂട്ടിലങ്ങാടി - 04
കോട്ടക്കല്‍ - 35
കുറുവ - 03
കുറ്റിപ്പുറം - 13
കുഴിമണ്ണ - 04
മക്കരപ്പറമ്പ - 03
മലപ്പുറം - 09
മമ്പാട് - 05
മംഗലം - 05
മഞ്ചേരി - 12
മങ്കട - 03
മാറാക്കര - 02
മാറഞ്ചേരി - 08
മേലാറ്റൂര്‍ - 05
മൂന്നിയൂര്‍ - 03
മൂര്‍ക്കനാട് - 08
മൂത്തേടം - 01
മൊറയൂര്‍ - 10
മുതുവല്ലൂര്‍ - 01
നന്നമ്പ്ര - 02
നന്നംമുക്ക് - 11
നിലമ്പൂര്‍ - 20
ഊരകം - 09
ഒഴൂര്‍ - 03
പള്ളിക്കല്‍ - 06
പാണ്ടിക്കാട് - 03
പരപ്പനങ്ങാടി - 11
പറപ്പൂര്‍ - 17
പെരിന്തല്‍മണ്ണ - 12
പെരുമണ്ണ ക്ലാരി - 05
പെരുമ്പടപ്പ് - 01
പെരുവള്ളൂര്‍ - 05
പൊന്മള - 06
പൊന്മുണ്ടം - 01
പൊന്നാനി - 09
പൂക്കോട്ടൂര്‍ - 02
പോരൂര്‍ - 02
പോത്തുകല്ല് - 02
പുലാമന്തോള്‍ - 03
പുളിക്കല്‍ - 06
പുല്‍പ്പറ്റ - 08
പുറത്തൂര്‍ - 02
പുഴക്കാട്ടിരി - 04
താനാളൂര്‍ - 02
താനൂര്‍ - 01
തലക്കാട് - 04
തവനൂര്‍ - 05
താഴേക്കോട് - 07
തേഞ്ഞിപ്പലം - 18
തെന്നല - 02
തിരുനാവായ - 06
തിരുവാലി - 03
തൃക്കലങ്ങോട് - 03
തൃപ്രങ്ങോട് - 01
തിരൂര്‍ - 04
തിരൂരങ്ങാടി - 12
ഊര്‍ങ്ങാട്ടിരി - 06
വളാഞ്ചേരി - 10
വളവന്നൂര്‍ - 15
വള്ളിക്കുന്ന് - 10
വട്ടംകുളം - 02
വാഴക്കാട് - 11
വാഴയൂര്‍ - 07
വഴിക്കടവ് - 23
വെളിയങ്കോട് - 02
വേങ്ങര - 03
വെട്ടത്തൂര്‍ - 11
വണ്ടൂര്‍ - 05
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !