പുതിയ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന സമരം ഒരു മാസം പിന്നിടുന്നു. നവംബര്‍ 26നാണ് കര്‍ഷക സംഘടനകളുടെ ദില്ലി ചലോമാര്‍ച്ച് ആരംഭിച്ചത്. കർഷകരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ചര്‍ച്ചക്ക് തയ്യാറെന്ന് അറിയിച്ച് ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷക സംഘനകൾക്ക് വീണ്ടും കത്തുനൽകിയിരുന്നു.
സ്ഥലവും തീയതിയും അറിയിക്കാതെയാണ് കൃഷിമന്ത്രാലയ ജോ.സെക്രട്ടറി വിവേക് അഗർവാൾ വീണ്ടും കത്തയച്ചത്. തുറന്ന മനസ്സോടെയെങ്കിൽ മാത്രം സര്‍ക്കാരുമായി ചര്‍ച്ച എന്നാണ് കര്‍ഷക സംഘടനകളുടെ നിലപാട്. തങ്ങൾ തള്ളിയ പഴയ ശുപാർശകൾ ആവർത്തിച്ച് കേന്ദ്രസർക്കാർ സമയവും തീയതിയും അറിയിക്കാതെ ചർച്ചയ്ക്ക് ക്ഷണിച്ച് വീണ്ടും കത്തയച്ചതിൽ കർഷകർക്ക് അതൃപ്തിയുണ്ട്.
ചർച്ച നീട്ടിക്കൊണ്ടുപോകാനുള്ള കേന്ദ്രസർക്കാരിന്റെ തന്ത്രമാണിതെന്നാണ് നേതാക്കളുടെ ആരോപണം. പുതിയ കത്ത് സംബന്ധിച്ച് നിലപാടെടുക്കാൻ വീണ്ടും സംയുക്ത കിസാൻ മോർച്ച യോഗം ചേരും.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !