മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാൻ എംജി ജോര്‍ജ് മുത്തൂറ്റ് അന്തരിച്ചു. 71 വയസ്സായിരുന്നു. ഡൽഹിയിൽ വെച്ച് വെള്ളിയാഴ്ച രാത്രിയിലായിരുന്നു അന്ത്യം. ഓര്‍ത്തഡോക്സ് സഭാ മുൻ ട്രസ്റ്റിയാണ്.
2020ൽ രാജ്യത്തെ ധനികരുടെ ഫോബ്സ് പട്ടികയിൽ എം ജി ജോര്‍ജ് മുത്തൂറ്റും സഹോദരങ്ങളഉം ഇടംപിടിച്ചിരുന്നു. മൊത്തം 35,500 കോടി രൂപയുടെ ആസ്തിയാണ് മൂന്ന് മുത്തൂറ്റ് സഹോദരങ്ങള്‍ക്കു കൂടിയുള്ളത്. രാജ്യത്തെ ധനികരുടെ പട്ടികയിൽ 26-ാം സ്ഥാനമാണ് ഇവര്‍ക്കുള്ളത്.
മുത്തൂറ്റ് സ്ഥാപനങ്ങളുടെ സ്ഥാപകൻ പരേതരായ നൈനാൻ മത്തായിയുടെ ചെറുമകനും എം ജോർജ് മുത്തൂറ്റിന്ടെയും അമ്മിണി
ജോർജിന്റെയും മകനുമാണ്. മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്നും മെക്കാനിക്കൽ എഞ്ചിനിയറിങ്ങിൽ ബിരുദം നേടിയ ശേഷം 1979 ൽ മുത്തൂറ്റ് ഗ്രൂപ്പിൽ ജീവനക്കാരനായി ചേർന്നതോടെയാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.
സാമൂഹ്യ സേവന പ്രവർത്തനങ്ങൾ പരിഗണിച്ചു് മഹാത്മാ ഗാന്ധി ദേശീയ അവാർഡ് ലഭിച്ചിരുന്നു.ഇന്ത്യൻ വ്യവസായത്തിന് നൽകിയ സമഗ്ര സംഭവനക്കുള്ള പുരസ്ക്കാരം, സാമൂഹ്യ പ്രതിബന്ധതക്കുള്ള ഗോൾഡ് പീകോക്ക് അവാർഡ്, മികച്ച പൂർവ വിദ്യാർഥിക്കുള്ള മണിപ്പാൽ യൂണിവേഴ്സിറ്റി അവാർഡ് എന്നിവയും നേടിയിട്ടുണ്ട്.
1993 ൽ മാനേജിഗ് ഡയറക്ടറും പിന്നീട് സ്ഥാപനത്തിൻ്റെ ചെയർമാനുമായി. ഭാര്യ സാറാ ജോർജ് മുത്തൂറ്റ്.മക്കൾ ജോർജ് എം.ജോർജ്, ജോർജ് എം.അലക്‌സാണ്ടർ, പരേതനായ പോൾ എം.ജോർജ്. സംസ്കാരം പിന്നീട്.
മുത്തൂറ്റ് സ്ഥാപനങ്ങളുടെ സ്ഥാപകൻ പരേതരായ നൈനാൻ മത്തായിയുടെ ചെറുമകനും എം ജോർജ് മുത്തൂറ്റിന്ടെയും അമ്മിണി
ജോർജിന്റെയും മകനുമാണ്. മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്നും മെക്കാനിക്കൽ എഞ്ചിനിയറിങ്ങിൽ ബിരുദം നേടിയ ശേഷം 1979 ൽ മുത്തൂറ്റ് ഗ്രൂപ്പിൽ ജീവനക്കാരനായി ചേർന്നതോടെയാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്.
സാമൂഹ്യ സേവന പ്രവർത്തനങ്ങൾ പരിഗണിച്ചു് മഹാത്മാ ഗാന്ധി ദേശീയ അവാർഡ് ലഭിച്ചിരുന്നു.ഇന്ത്യൻ വ്യവസായത്തിന് നൽകിയ സമഗ്ര സംഭവനക്കുള്ള പുരസ്ക്കാരം, സാമൂഹ്യ പ്രതിബന്ധതക്കുള്ള ഗോൾഡ് പീകോക്ക് അവാർഡ്, മികച്ച പൂർവ വിദ്യാർഥിക്കുള്ള മണിപ്പാൽ യൂണിവേഴ്സിറ്റി അവാർഡ് എന്നിവയും നേടിയിട്ടുണ്ട്.
1993 ൽ മാനേജിഗ് ഡയറക്ടറും പിന്നീട് സ്ഥാപനത്തിൻ്റെ ചെയർമാനുമായി. ഭാര്യ സാറാ ജോർജ് മുത്തൂറ്റ്.മക്കൾ ജോർജ് എം.ജോർജ്, ജോർജ് എം.അലക്‌സാണ്ടർ, പരേതനായ പോൾ എം.ജോർജ്. സംസ്കാരം പിന്നീട്.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !