മലയാള സിനിമാ മേഖലയില്‍ നിന്നും ഒരാള്‍ കൂടി യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ചു. നടന്‍ ആസിഫ് അലി ആണ് ഇപ്പോള്‍ വിസ സ്വീകരിച്ചത്. മോഹന്‍ലാല്‍, മമ്മൂട്ടി, ടൊവീനോ തോമസ്, നൈല ഉഷ, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ആശ ശരത്ത്, ലാല്‍ജോസ് എന്നിവരാണ് മലയാള സിനിമാ മേഖലയില്‍ നിന്നും നേരത്തെ ഈ നേട്ടത്തിന് അര്‍ഹരായ മറ്റുള്ളവര്‍.
വിവിധ മേഖലകളില്‍ മികച്ച സംഭാവന നല്‍കിയ വ്യക്തികള്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വീസ നല്‍കുന്നത്.ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങുന്ന തന്‍റെ ചിത്രം ആസിഫ് അലി സോഷ്യല്‍മീഡിയയില്‍ പങ്കുവയ്ക്കുകയും ചെയ്തു.ഈ അംഗീകാരത്തിന് ഏറെ നന്ദിയുണ്ടെന്ന് ഗോള്‍ഡന്‍ വിസ ഏറ്റുവാങ്ങുന്ന തന്‍റെ ചിത്രത്തിനൊപ്പം ആസിഫ് അലി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
"നമ്മള്‍ ഇന്ത്യക്കാര്‍ക്ക്, പ്രത്യേകിച്ച് മലയാളികളെ സംബന്ധിച്ച് എക്കാലവും നമ്മുടെ ഒരു രണ്ടാം വീടായിരുന്നു ദുബൈ. ഞങ്ങളെപ്പോലുള്ള കലാകാരന്മാരുടെ അധ്വാനത്തെയും കഴിവിനെയും എക്കാലത്തും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഹിസ് ഹൈനസ് ഷെയ്‍ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്‍തൂമിനും ഈ രാജ്യത്തിന്‍റെ മറ്റു നേതാക്കള്‍ക്കും നന്ദി.
ഇതൊരു വലിയ പ്രചോദനമാണ്. ഈ രാജ്യം അഭിവൃദ്ധിപ്പെട്ടതിന്‍റെ രീതി എന്നില്‍ എല്ലായ്പ്പോഴും ബഹുമാനം ഉണ്ടാക്കിയിരുന്നു. യുഎഇയുമായി ഞാന്‍ ഇപ്പോള്‍ കൂടുതല്‍ ബന്ധപ്പെട്ടതുപോലെ തോന്നുന്നു", ആസിഫ് അലി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
Read Also:
"നമ്മള്‍ ഇന്ത്യക്കാര്‍ക്ക്, പ്രത്യേകിച്ച് മലയാളികളെ സംബന്ധിച്ച് എക്കാലവും നമ്മുടെ ഒരു രണ്ടാം വീടായിരുന്നു ദുബൈ. ഞങ്ങളെപ്പോലുള്ള കലാകാരന്മാരുടെ അധ്വാനത്തെയും കഴിവിനെയും എക്കാലത്തും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഹിസ് ഹൈനസ് ഷെയ്‍ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്‍തൂമിനും ഈ രാജ്യത്തിന്‍റെ മറ്റു നേതാക്കള്‍ക്കും നന്ദി.
ഇതൊരു വലിയ പ്രചോദനമാണ്. ഈ രാജ്യം അഭിവൃദ്ധിപ്പെട്ടതിന്‍റെ രീതി എന്നില്‍ എല്ലായ്പ്പോഴും ബഹുമാനം ഉണ്ടാക്കിയിരുന്നു. യുഎഇയുമായി ഞാന്‍ ഇപ്പോള്‍ കൂടുതല്‍ ബന്ധപ്പെട്ടതുപോലെ തോന്നുന്നു", ആസിഫ് അലി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !