ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നതുമായി ബന്ധപ്പെട്ട് ഗുരുതര സാഹചര്യമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെ ഹര്‍ജിക്കാര്‍ സുപ്രിംകോടതിയില്‍. ജനം പരിഭ്രാന്തിയിലാണെന്നും ഉടന്‍ ഇടപെടണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഡാമിലെ ജലനിരപ്പ് 139 അടിയായി നിലനിര്‍ത്തണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ആവശ്യപ്പെട്ടു.
ഡാമിലെ ജലനിരപ്പ് 139 ആയി നിലനിര്‍ത്തണമെന്ന 2018ലെ സുപ്രിംകോടതി ഉത്തരവ് വീണ്ടും പാസാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിഷയത്തില്‍ നിലപാടറിയിക്കാന്‍ കേന്ദ്രത്തിന് സുപ്രിംകോടതി നിര്‍ദേശം നല്‍കി. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ മറ്റന്നാള്‍ പരിഗണിക്കാനായി മാറ്റി.
അതേസമയം, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപക ക്യാമ്ബയിനാണ് ഉയര്‍ന്നിരിക്കുന്നത്. ഒരു ഡാമിന്റെ സ്വാഭാവിക കാലാവധി 50 വര്‍ഷമാണെന്നിരിക്കെ മുല്ലപ്പെരിയാര്‍ ഡാം നിര്‍മിച്ചിട്ട് 126 വര്‍ഷമായി. അണക്കെട്ടിന്റെ ബലക്ഷയത്തെ തുടര്‍ന്ന് ഡികമ്മിഷന്‍ നീക്കം നടന്നെങ്കിലും തമിഴ്നാട് അതിനെ എതിര്‍ത്തു. ഇക്കാര്യത്തില്‍ കേരളവും തമിഴ്നാടും തര്‍ക്കം തുടരുകയാണ്.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !