രാജ്യത്തെ സൈനിക ബഹുമതികള്‍ പ്രൗഢഗംഭീരമായ ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമ്മാനിച്ചു.
യുദ്ധമുഖത്തെ മൂന്നാമത്തെ ബഹുമതിയായ വീരചക്ര ബഹുമതി അഭിനന്ദന്‍ വര്‍ദ്ധമാന്‍ ഏറ്റുവാങ്ങി. സൈപ്പര്‍ പ്രകാശ് ജാദവിന് മരണാനന്തര ബഹുമതിയായി കീര്‍ത്തിചക്ര നല്‍കി ആദരിച്ചു.
രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ 2019 ലെ സൈനിക ബഹുമതികള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സമ്മാനിച്ചു. ബലാക്കോട്ട് വ്യോമാക്രണത്തിന് പിന്നാലെ 2019 ഫെബ്രുവരി 27ന് പാകിസ്ഥാന്റെ എഫ്16 യുദ്ധവിമാനം വെടിവെച്ചിട്ട അഭിനന്ദന്‍ വര്‍ദ്ധമാനെ വീര ചക്രം നല്‍കി ആദരിച്ചു. യുദ്ധസാഹചര്യത്തില്‍ ശത്രുവിനെതിരെ പ്രകടിപ്പിച്ച ധീരത കണക്കിലെടുത്താണ് വീര ചക്ര സമ്മാനിക്കുന്നത്. 20 വര്‍ഷത്തിന് ശേഷമാണ് ഒരു സൈനികന് വീര ചക്ര ലഭിച്ചത്. യുദ്ധവിമാനം വെടിവെച്ചിട്ട അഭിനന്ദന്‍ പാകിസ്താന്റെ പിടിയിലായിരുന്നു. പിന്നിട് ഇന്ത്യകൈകൊണ്ട നിലപാടിനെ തുടര്‍ന്ന് ഇന്ത്യയ്ക്ക് കൈമാറുകയുമായിരുന്നു.
കാശ്മീരില്‍ അഞ്ച് ഭീകരരെ വധിച്ച ഓപ്പറേഷന് നേതൃത്വം നല്‍കിയ മേജര്‍ വിഭൂതി ശങ്കര്‍ ഡോണ്ടിയാലിന് മരണാനന്തര ബഹുമതിയായി ശൗര്യ ചക്ര നല്‍കി ആദരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ലഫ്റ്റനന്റ് നിതിക കൗളും അമ്മ സരോജ് ഡോണ്ടിയാലും ചേര്‍ന്ന് ബഹുമതി ഏറ്റ് വാങ്ങി. നയിബ് സുബേദാര്‍ സോബിറിനുള്ള മരണാനന്തര ബഹുമതിയായ ശൗര്യചക്ര ഭാര്യ സുമന്‍ദേവി സ്വീകരിച്ചു.
#PresidentKovind presents Kirti Chakra to Sapper Prakash Jadhav (Posthumous) from the Corps of Engineers/First Battalion, The Rashtriya Rifles for neutralising hardcore terrorists in an operation in Jammu and Kashmir pic.twitter.com/aL5BcZGlO7
— PIB India (@PIB_India) November 22, 2021
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !