തിരുവനന്തപുരം: ധനമന്ത്രി കെ.എൻ ബാലഗോപാലിന്‍റെ പേരിൽ പണം തട്ടിപ്പിന് ശ്രമം. വ്യാജ വാട്‌സ്ആപ്പിലൂടെയാണ് ധനമന്ത്രിയുടെ പേരും ചിത്രവും ഉപയോഗിച്ച് പണം തട്ടാൻ ശ്രമിച്ചത്. ഉന്നത ഉദ്യോഗസ്ഥർക്കാണ് വാട്‌സ്ആപ്പ് സന്ദേശം അയച്ച് പണം ആവശ്യപ്പെട്ടിരിക്കുന്നത്.
നിരവധി ഉദ്യോഗസ്ഥർക്കാണ് ഇത്തരത്തിൽ സന്ദേശമെത്തിയത്. ആദ്യം കുശലാന്വേഷണം, പിന്നീട് ആമസോൺ പേ ഗിഫ്‌റ്റ് കാർഡ് അടക്കമുള്ള കാര്യങ്ങളിലേക്ക് അന്വേഷണം വഴിമാറും. പിന്നീട് അക്കൗണ്ട് വിവരങ്ങളും ചോദിക്കും. ഇതോടെയാണ് ഉദ്യോഗസ്ഥർ തട്ടിപ്പ് തിരിച്ചറിഞ്ഞത്.
നേരത്തെ വ്യവസായ മന്ത്രി പി.രാജീവിന്‍റെ പേരിലും മുഖ്യമന്ത്രിയുടെയും സ്‌പീക്കറുടെയും പേരിലും ഇത്തരത്തിൽ തട്ടിപ്പിന് ശ്രമം നടന്നിരുന്നു. ഇക്കാര്യം പുറത്തു വന്നതോടെയാണ് ഉദ്യോഗസ്ഥര്‍ ധനമന്ത്രിയുടെ ഓഫിസില്‍ വിവരം അറിയച്ചത്. ഇതേ തുടര്‍ന്ന് മന്ത്രിയുടെ ഓഫിസ് പൊലീസില്‍ പരാതി നല്‍കി.
ധനമന്ത്രിയുടെ പരാതിയില്‍ സൈബര്‍ സെല്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്. തട്ടിപ്പിന് പിന്നില്‍ നൈജീരിയന്‍ സംഘമെന്നാണ് സൂചന. കേരളത്തിന് പുറത്തു നിന്നാണ് സന്ദേശങ്ങളെല്ലാം എത്തിയിരിക്കുന്നത്. സന്ദേശമെത്തിയ നമ്പറുകളെല്ലാം ഇപ്പോള്‍ ഓഫായ നിലയിലാണ്. ഏതെങ്കിലും ഉദ്യോഗസ്ഥര്‍ തട്ടിപ്പിന് ഇരയായോ എന്നത് സംബന്ധിച്ച് ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല.
Content Highlights: Attempt to commit financial fraud in the name of the Finance Minister
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !