തിരുവനന്തപുരം: ശാസ്തമംഗലത്ത് യുവതിക്ക് നടുറോഡിൽ മർദ്ദനം. മരുതംകുഴി സ്വദേശിയായ യുവതിയെയാണ് ശാസ്തമംഗലത്തെ ബ്യൂട്ടിപാർലർ ഉടമ മർദ്ദിച്ചത്. വള മോഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു മർദ്ദനം. ഇന്നലെ ഉച്ചയോടെ തിരുവനന്തപുരം നഗരമധ്യത്തിലായിരുന്നു സംഭവം.
സംഭവത്തിൽ ബ്യൂട്ടിപാർലർ ഉടമ നീനയ്ക്കെതിരെ മ്യൂസിയം പോലീസ് കേസെടുത്തിട്ടുണ്ട്. യുവതിയുടെ മൊഴിയെടുത്ത ശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചേക്കും. മർദ്ദനം കണ്ട് സമീപമുള്ള കച്ചവടകേന്ദ്രങ്ങളിലെ ആളുകൾ തടിച്ചുകൂടിയെങ്കിലും ഇവർ പിന്മാറിയില്ല.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു. ബ്യൂട്ടിപാർലറിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചായിരിക്കും നടപടി. പരാതിക്കാരിയെ വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷമായിരിക്കും ഇതുണ്ടാവുകയെന്ന് പൊലീസ് പറഞ്ഞു. ഇവർക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു.
പൊതുജനമധ്യത്തിൽ ആളുകൾക്ക് മുൻപിൽ ശക്തമായ തെളിവുകളോ കാരണങ്ങളോയില്ലാതെ ഒരാളെ മർദ്ദിക്കുന്നത് ശിക്ഷാർഹമാണ്. ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് പൊലീസ് പറയുന്നത്.
Content Highlights: Woman assaulted on middle road for allegedly stealing manure; Case against beauty parlor owner
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !