ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിയിൽ കുട്ടി പ്രകോപന മുദ്രാവാക്യം വിളിച്ച സംഭവത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ. കോട്ടയം ഈരാറ്റുപേട്ട സ്വദേശിയെയാണ് കസ്റ്റഡിയിലെടുത്തത്. കുട്ടിയെ കൊണ്ടുവന്നത് ഇയാളാണ്. സംഭവത്തിൽ ഇന്നലെ രാത്രിയോടെയാണ് കേസെടുത്തത്.
കുട്ടിയെ കൊണ്ടുവന്നവർക്കും സംഘാടകർക്കും എതിരെയാണ് കേസ്. ആലപ്പുഴ ജില്ലാ പ്രസിഡൻ്റ്, സെക്രട്ടറി എന്നിവരാണ് കേസിൽ ഒന്നും രണ്ടും പ്രതികൾ. പ്രാഥമികാന്വേഷണത്തിന് ശേഷം ഇന്നലെ രാത്രിയോടെയാണ് പൊലീസ് കേസെടുത്തത്.
പ്രകടനത്തില്‍ പങ്കെടുക്കുന്ന ഒരാളുടെ തോളില്‍ ഇരുന്നാണ് കുട്ടി മുദ്രാവാക്യം വിളിച്ചിരുന്നത്. ഇത് മറ്റുള്ളവര്‍ ഏറ്റ് വിളിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. കുട്ടിയേയും രക്ഷിതാവിനേയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. സംഘാടകര്‍ നല്‍കിയ ഔദ്യോഗിക മുദ്രാവക്യമല്ല കുട്ടി വിളിച്ചതെന്നും സംഭവം ഉണ്ടായത് ശരിയാണെന്നും പോപ്പുലര്‍ഫ്രണ്ട് ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു.
Content Highlights: Child hate slogan at Popular Front rally; One in custody
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !