പോപുലര്‍ ഫ്രണ്ടിനേയും അനുബന്ധ സംഘടനകളേയും നിരോധിച്ച കേന്ദ്ര നടപടി സംശയകരമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. ഒരു വിഭാഗത്തെ മാത്രം നിരോധിക്കുന്ന നടപടി സംശയാസ്പദമാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിഭാഗീയതയും വര്‍ഗീയതയെയും പ്രോത്സാഹിപ്പിക്കുന്ന വിഭാഗത്തെ കയറൂരിവിടുന്നു. പോപുലര്‍ ഫ്രണ്ടിനോടെന്ന പോലെ ആര്‍എസ്എസിനോടും നിലപാട് സ്വീകരിക്കണം. പോപുലര്‍ ഫ്രണ്ട് രാഷ്ട്രീയത്തോട് ലീഗ് ഒരിക്കലും വിട്ടുവീഴ്ച്ച ചെയ്തിട്ടില്ല. ലീഗ് പിഎഫ്‌ഐയുടെ സ്വഭാവിക എതിരാളിയായിരുന്നുവെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിചേര്‍ത്തു
എന്നാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ നിരോധന ഉത്തരവില്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. കേരളത്തില്‍ ഉള്‍പ്പെടെ നടത്തിയ കൊലപാതകങ്ങളും തൊടുപുഴ ന്യൂമാന്‍ കോളേജിലെ പ്രൊ.ടി ജെ ജോസഫിന്റെ കൈവെട്ടിയ സംഭവവും, കേരളത്തിലെ സഞ്ജിത്ത്, അഭിമന്യു, ബിബിന്‍, തമിഴ്നാട്ടിലെ വി. രാമലിംഗം, നന്ദു, ശശികുമാര്‍ കര്‍ണാടകയിലെ ആര്‍ രുദ്രേഷ്, പ്രവീണ്‍ പൂജാരി, പ്രവീണ്‍ നട്ടാരു എന്നിവരുടെ കൊലപാതകങ്ങളും നിരോധന ഉത്തരവില്‍ എടുത്തു പറയുന്നുണ്ട്
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Popular front ban: PK Kunhalikutty doubts central action
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !