നികവിലെ ലോക ചാമ്പ്യന്മാരായ ഫ്രാൻസ് ഖത്തർ ലോകകപ്പ് ക്വാർട്ടറിലേക്ക് മുന്നേറി. ഇന്ന് നടന്ന മത്സരത്തിൽ പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപ്പിച്ചാണ് ഫ്രാൻസ് ക്വാർട്ടറിലേക്ക് മുന്നേറിയത്. ജിറൂദും എംബാപ്പെയും ആണ് ഫ്രാൻസിന്റെ ഗോളുകൾ നേടിയത്. എംബപ്പെ രണ്ട് ഗോളും ഒരു അസിസ്റ്റുമായി താരമായി മാറി.
അൽ തുമാമ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഫ്രാൻസിന്റെ ആധിപത്യം ആണ് തുടക്കം മുതലേ കണ്ടത്. നാലാം മിനുട്ടിൽ ഗ്രീസ്മൻ എടുത്ത കോർണറിൽ നിന്നുള്ള വരാനെയുടെ ഹെഡർ ഫ്രാൻസിന്റെ ആദ്യ ഗോൾ ശ്രമം ആയി മാറി. 13ആം മിനുട്ടിൽ ചൗമനിയുടെ ഷോട്ടിൽ നിന്ന് പോളിഷ് കീപ്പർ ചെസ്നിയുടെ ആദ്യ സേവും വന്നു. 20ആം മിനുട്ടിൽ ഗ്രീസ്മന്റെ ഒരു ഫ്ലിക്കും ചെസ്നി സേവ് ചെയ്തു.
ഫ്രാൻസ് ആദ്യ ഗോൾ: അർജന്റീനയ‌്‌ക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിലെ അമിത പ്രതിരോധം വിട്ട് ഇത്തവണ ആക്രമണത്തിലേക്കു കൂടുമാറിയ പോളണ്ട്, പ്രീക്വാർട്ടർ പോരാട്ടത്തിന്റെ ഇരു പകുതികളിലും ഫ്രഞ്ച് പടയെ അക്ഷരാർഥത്തിൽ വിറപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഇതിനിടെയാണ് ജിറൂദിലൂടെ ഫ്രാൻസ് ലീഡ് നേടിയത്. പോളണ്ട് ഗോൾമുഖം ലക്ഷ്യമാക്കി ഫ്രാൻസ് നടത്തിയ മുന്നേറ്റമാണ് ആദ്യപകുതി അവസാനിക്കുന്നതിനു തൊട്ടുമുൻപ് ഫ്രാൻസിന് ലീഡ് സമ്മാനിച്ചത്. ബോക്സിനുള്ളിൽ കിലിയൻ എംബപ്പെ നൽകിയ ത്രൂപാസ് പിടിച്ചെടുത്ത ജിറൂദ്, ഗോൾകീപ്പറിനെ കാഴ്ചക്കാരനാക്കി പന്ത് വലയിലെത്തിച്ചു. സ്കോർ 1–0.
ഫ്രാൻസ് രണ്ടാം ഗോൾ: പോളണ്ടിന്റെ ആക്രമണത്തിന്റെ മുനയൊടിച്ച് ഫ്രഞ്ച് നിര നടത്തിയ കൗണ്ടർ അറ്റാക്കിൽനിന്നാണ് രണ്ടാം ഗോൾ പിറന്നത്. പോളണ്ട് ബോക്സിലേക്ക് ഫ്രാൻസ് നടത്തിയ മുന്നേറ്റത്തിനു തുടക്കമിട്ടത് ഒലിവർ ജിറൂദ്. സ്വന്തം പകുതി പിന്നിടുമ്പോഴേയ്ക്കും ജിറൂദ് നീട്ടിനൽകിയ പന്ത് ഒസ്മാൻ ഡെംബലയിലേക്ക്. മുന്നേറ്റത്തിനിടെ ഒന്ന് കട്ട് ചെയ്ത അകത്തേക്ക് കടന്ന ഡെംബലെ, പന്ത് എംബപ്പെയ്ക്ക് മറിച്ചു. സമയമെടുത്ത് എംബപ്പെ പായിച്ച ഷോട്ട് ഷെസ്നിയുടെ നീട്ടിയ കൈകൾക്കു മുകളിലൂടെ പോസ്റ്റിന്റെ ഇടതുമൂലയിൽ തുളച്ചുകയറി. സ്കോർ 2–0.
Read Also : ജംഷേദ്പുരിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി; തുടര്‍ച്ചയായ നാലാം ജയവുമായി ബ്ലാസ്റ്റേഴ്‌സ്
ഫ്രാൻസ് മൂന്നാം ഗോൾ: ഖത്തർ ലോകകപ്പിന്റെ താരമാകാൻ താൻ മുൻനിരയിലുണ്ടെന്ന പ്രഖ്യാപനവുമായി ഒരിക്കൽക്കൂടി ലക്ഷ്യം കണ്ടത് കിലിയൻ എംബപെ. മത്സരം മുഴുവൻ സമയം പിന്നിട്ട് ഇൻജറി ടൈമിലേക്ക് കടന്നതിനു തൊട്ടുപിന്നാലെയായിരുന്നു പോളണ്ടിന് ‘ഇൻജറി’ സമ്മാനിച്ച് എംബപെയുടെ രണ്ടാം ഗോൾ. ഇത്തവണ ഗോളിനു വഴിയൊരുക്കിയത് മാർക്കസ് തുറാം. ബോക്സിനുള്ളിൽ തുറാം നീട്ടിനൽകിയ പന്തിനെ കാലിൽക്കൊരുത്ത് എംബപെ പായിച്ച ബുള്ളറ്റ് ഷോട്ട്, പോളണ്ട് ഗോൾകീപ്പർ വോയ്ചെക് ഷെസ്നിയെ മറികടന്ന് വലയുടെ വലതു മൂലയിൽ തുളച്ചുകയറി. ഖത്തറിൽ എംബപെയുടെ അഞ്ചാം ഗോൾ. സ്കോർ 2–0.
പോളണ്ട് ആശ്വാസ ഗോൾ: ഇൻജറി ടൈമിന്റെ അവസാന മിനിറ്റിൽ ലഭിച്ച പെനൽറ്റിയിൽനിന്നാണ് പോളണ്ട് ആശ്വാസഗോൾ നേടിയത്. ഫ്രഞ്ച് ബോക്സിലേക്കെത്തിയ പോളണ്ട് മുന്നേറ്റം തടയുന്നതിനിടെ ദയോട്ട് ഉപമെകാനോ പന്ത് കൈകൊണ്ട് തട്ടിയതിനായിരുന്നു പെനൽറ്റി. ലെവൻഡോവിസ്കി എടുത്ത ആദ്യ കിക്ക് ഫ്രഞ്ച് ഗോൾകീപ്പർ ഹ്യൂഗോ ലോറിസ് തടഞ്ഞെങ്കിലും, കിക്കെടുക്കും മുൻപേ ഫ്രഞ്ച് താരങ്ങൾ ബോക്സിൽ പ്രവേശിച്ചതിനാൽ റഫറി വീണ്ടും പെനൽറ്റി വിധിച്ചു. ഇത്തവണ കിക്കെടുത്ത ലെവൻഡോവിസ്കി പിഴവുകളില്ലാതെ പന്ത് വലയിലാക്കി. ഖത്തർ ലോകകപ്പിൽ അവസാന സെക്കൻഡിൽ ആശ്വാസഗോളുമായി പോളണ്ടിന് മടക്കം. സ്കോർ 1–3.
Read Also : ജംഷേദ്പുരിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി; തുടര്‍ച്ചയായ നാലാം ജയവുമായി ബ്ലാസ്റ്റേഴ്‌സ്
Content Highlights: Qatar World Cup; France beats Poland to reach quarter-finals (3–1)
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !