രക്തം നൽകാൻ ആശുപത്രിയിൽ തടിച്ചുകൂടിയ ആളുകൾ/ ചിത്രം: എഎൻഐ
"ഇന്ന് രാവിലെ ഞാൻ ഇവിടെ എത്തിയപ്പോഴാണ് ബാലസോറിലെ അപകടത്തെക്കുറിച്ച് അറിഞ്ഞത്. ഒരുപാട് പേർ മരിച്ചുപോയി. ഇവിടേക്ക് പരിക്കേറ്റ ധാരാളം പേരെ എത്തിക്കുന്നുണ്ട്. അവരുടെ അവസ്ഥ ദയനീയമാണ്. പലർക്കും കൈകാലുകൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഇവിടെ രക്തം ആവശ്യമാണെന്ന് എനിക്ക് മനസ്സിലായി, അതുകൊണ്ടാണ് രക്തദാനം നടത്തിയത്. ആർക്കെങ്കിലും രക്ഷപെട്ട് അവരുടെ വീടുകളിലേക്ക് മടങ്ങാനായാലോ... കഴിയുന്നവരെല്ലാം രക്തം ദാനം ചെയ്യാനെത്തണം, സുധാൻഷു എന്നയാൾ പറഞ്ഞു.
സുഹൃത്തുക്കൾക്കൊപ്പമെത്തിയാണ് വിഭൂതി ശരൺ എന്ന യുവാവ് രക്തം നൽകിയത്. ആശുപത്രിയിലെ കാഴ്ച്ച വളരെയധികം സങ്കടപ്പെടുത്തുന്നതാണെന്നും എല്ലാവരും സുഖം പ്രാപിച്ച് വീടുകളിലേക്ക് മടങ്ങട്ടെയെന്നാണ് പ്രാർത്ഥിക്കുന്നതെന്നും വിഭൂതി ശരൺ പറഞ്ഞു.
അപകടത്തിൽ മരിച്ചവരുടെ എണ്ണം 238 ആയെന്നാണ് ഏറ്റവുമൊടുവിൽ പുറത്തുവന്ന റിപ്പോർട്ട്. ഇപ്പോഴും നിരവധി പേർ തകർന്ന കോച്ചുകൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം. ബെംഗളൂരു – ഹൗറ (12864) സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലേക്ക് കൊൽക്കത്തയിലെ ഷാലിമാറിൽനിന്നു ചെന്നൈ സെൻട്രലിലേക്കു പോകുകയായിരുന്ന കൊറമാണ്ഡൽ എക്സ്പ്രസ് (12841) ഇടിച്ചുകയറിയാണ് അപകടമുണ്ടായിരുന്നത്. കൊറമാണ്ഡൽ എക്സ്പ്രസിന്റെ കോച്ചുകളിലേക്ക് മറ്റൊരു ട്രാക്കിലൂടെ വന്ന ഗുഡ്സ് ട്രെയിനും ഇടിച്ചുകയറി.
Content Highlights: People flock to hospitals to donate blood; 'This is Humanity' is a relief in the midst of tragic films
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !