തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നതിനിടെ കെ.എസ്.ആര്‍.ടി.സി. ഉദ്യോഗസ്ഥന്‍ വിജിലന്‍സ് പിടിയില്‍. കെ.എസ്.ആര്‍.ടി.സി. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സി. ഉദയകുമാറാണ് പിടിയിലായത്. മുപ്പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തിരുവനന്തപുരത്തെ ക്ലബില്‍ വെച്ചാണ് വിജിലന്‍സ് ഇയാളെ പിടികൂടിയത്.
പരസ്യത്തിന്റെ ബില്ലുകള്‍ മാറാന്‍ വേണ്ടിയാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. ഒരുലക്ഷം രൂപയാണ് ഇടനിലക്കാരനോട് ആദ്യം ആവശ്യപ്പെട്ടത്. ഇതില്‍ 40,000 രൂപ നേരത്തെ കൈപ്പറ്റി. ബാക്കി തുക നല്‍കിയില്ലെങ്കില്‍ 12 ലക്ഷത്തിന്റെ ബില്ല് പിടിച്ചുവെക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
വിജിലന്‍സ് നടപടിക്ക് പിന്നാലെ ഇയാളെ സസ്‌പെന്‍ഡ് ചെയ്യാന്‍ ഗതാഗത മന്ത്രി നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കെ.എസ്.ആര്‍.ടി.സി. ഉടന്‍ നടപടി സ്വീകരിക്കും.
Content Highlights: Bribery to change advertising bill; KSRTC Deputy General Manager Vigilance Pt
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !