നിലമ്പൂർ എം എൽ എ പി വി അൻവറിൻ്റെ കക്കാടംപൊയിലിലെ പാർക്കിന് ലൈസൻസില്ലെന്ന് സർക്കാർ. അപേക്ഷയിലെ പിഴവ് കാരണമാണ് ലൈസൻസ് നൽകാത്തതെന്നും ആവശ്യപ്പെട്ട അനുബന്ധ രേഖകൾ അപേക്ഷയ്‌ക്കൊപ്പം ഹാജരാക്കിയിരുന്നില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ലൈസൻസില്ലാതെ പാർക്ക് എങ്ങനെ പ്രവർത്തിപ്പിക്കുമെന്ന് ആരാഞ്ഞ ഹൈക്കോടതി നാളെ ഇക്കാര്യത്തില്‍ വിശദമായ മറുപടി നല്‍കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. അതേസമയം, ലൈസൻസ് ഇല്ലാത്ത പാർക്ക് അടച്ചുപൂട്ടണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. ഹർജി ഹൈക്കോടതി നാളെ വീണ്ടും പരിഗണിക്കും.
പി വി അൻവർ എംഎൽഎയുടെ കക്കാടംപൊയിലിലെ പാർക്ക് പ്രവർത്തിക്കുന്നത് ലൈസൻസോടെയാണോ എന്ന കാര്യത്തിൽ ഹൈക്കോടതി കൂടരഞ്ഞി പഞ്ചായത്തിന്‍റെ വിശദീകരണം തേടിയിരുന്നു. പഞ്ചായത്തിന്‍റെ ലൈസൻസില്ലാതെയാണ് പാർക്ക് പ്രവർത്തിക്കുന്നതെന്ന വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് വിജു എബ്രഹാം ഇക്കാര്യം ആരാഞ്ഞത്. പാർക്ക് നടത്തിപ്പിന് മറ്റ് വകുപ്പുകളുടെ അനുമതി ലഭിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കാനും കോടതി നിർദേശിച്ചു.
ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്ന് അടച്ച് പൂട്ടിയ 'പിവിആർ നേച്വർ ഒ പാർക്ക്' പഠനം നടത്താതെ തുറക്കാനുള്ള ഉത്തരവ് റദ്ദാക്കണമെന്നും അനധികൃത നിർമാണങ്ങൾ പൊളിച്ചു നീക്കണമെന്നും ആവശ്യപ്പെട്ട് ഹർജി നൽകിയിട്ടുള്ള കേരള നദീ സംരക്ഷണ സമിതി മുൻ ജനറൽ സെക്രട്ടറി ടി വി രാജനാണ് വിവരാവകാശ രേഖ കോടതിയിൽ ഹാജരാക്കിയത്. 2018 ജൂൺ 18ന് ദുരന്ത നിവാരണ നിയമ പ്രകാരം കോഴിക്കോട് കലക്ടറാണ് പാർക്ക് അടച്ചുപൂട്ടാൻ ഉത്തരവിട്ടത്. എന്നാൽ, എംഎൽഎയുടെ രാഷ്ട്രീയ സ്വാധീനത്താൽ പാർക്ക് തുറന്നു നൽകാൻ 2023 ഓഗസ്റ്റ് 21ന് ദുരന്ത നിവാരണ വിഭാഗം പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിട്ടത് നിയമ വിരുദ്ധമാണെന്നാണ് ഹർജിയിലെ ആരോപണം.
Content Summary: Govt says PV Anwar's park has no license; Then how will the High Court operate?
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !