പേരാമ്പ്ര കൂത്താളി വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂൾ മൈതാനത്ത് കളിച്ചുകൊണ്ടിരുന്ന വിദ്യാർത്ഥികൾക്ക് നേരെ കാർ ഓടിച്ചുകയറ്റി അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയതിന് പിന്നിൽ അതേ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണെന്ന് പോലീസ് കണ്ടെത്തി.
മനുഷ്യജീവന് അപായമുണ്ടാക്കുന്നവിധത്തിൽ അശ്രദ്ധമായി വാഹനമോടിച്ചതിന് പേരാമ്പ്ര ഇൻസ്‌പെക്ടർ പി. ജംഷീദിന്റെ നേതൃത്വത്തിൽ പോലീസ് കേസെടുത്തു. ലൈസൻസില്ലാതെ വാഹനമോടിച്ചതിനും കേസുണ്ട്. അപകടകരമായ രീതിയിൽ ഓടിച്ച കാർ പോലീസ് കസ്റ്റഡിയിലെടുത്തു.
ആർ.സി. സസ്‌പെൻഷൻ: വാഹനത്തിന്റെ ആർ.സി. (രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്) ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യാൻ നടപടി സ്വീകരിക്കുമെന്ന് ജോയിന്റ് ആർ.ടി.ഒ. ടി.എം. പ്രഗീഷ് അറിയിച്ചു. ലൈസൻസില്ലാതെ വാഹനം ഓടിച്ച വിദ്യാർത്ഥിക്ക് 25 വയസ്സ് വരെ ലൈസൻസ് നൽകരുത് എന്ന ശുപാർശ ഗതാഗത കമ്മീഷണർക്ക് നൽകുമെന്നും എം.വി.ഡി. വ്യക്തമാക്കി.
കാർ ഓടിക്കാൻ ലൈസൻസില്ലാത്ത വിദ്യാർത്ഥിക്ക് നൽകിയതിന് വാഹനത്തിന്റെ ആർ.സി. ഉടമയ്‌ക്കെതിരെയും നിയമനടപടി സ്വീകരിക്കുമെന്ന് ഇൻസ്‌പെക്ടർ അറിയിച്ചു. കാർ ഉടമ വിദ്യാർത്ഥിയുടെ അടുത്ത ബന്ധുവാണെന്നാണ് പോലീസ് നൽകുന്ന വിവരം.
ബുധനാഴ്ച രാവിലെ 10.45 ഓടെയായിരുന്നു സംഭവം. ഫുട്ബോൾ പരിശീലനം നടത്തുകയായിരുന്ന കുട്ടികൾക്ക് ഇടയിലേക്ക് കാർ പലതവണ അതിവേഗത്തിൽ ഓടിച്ചുകയറ്റി. കാറിന്റെ വരവുകണ്ട് കുട്ടികൾ ഭയന്ന് മൈതാനത്ത് ചിതറിയോടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
Content Summary: Mediavisionlive.in
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !