എടപ്പാൾ|മാണൂർ സ്വദേശികളായ അനിത കുമാരിയും (57) (അമ്മ) 27 വയസ്സുള്ള മകൾ അഞ്ജനയുമാണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
അനിത കുമാരി, സെറിബ്രൽ പാൾസി ബാധിച്ച മകൾ അഞ്ജനയെ വീട്ടിലുണ്ടായിരുന്ന വെള്ളം നിറഞ്ഞ ഡ്രമ്മിൽ മുക്കിക്കൊന്നതിനുശേഷം സമീപത്തുള്ള മരത്തിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
അനിത കുമാരിയുടെ കൈഞരമ്പ് ബ്ലേഡ് ഉപയോഗിച്ച് മുറിച്ച നിലയിലും കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ മകൻ ജോലിക്കുപോയ സമയത്താണ് ഈ ദാരുണ സംഭവം നടന്നത്. മകൻ എടപ്പാളിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ്.
പോലീസ് പറയുന്നതനുസരിച്ച്, കുറച്ചുമാസങ്ങൾക്ക് മുൻപ് ഭർത്താവ് അസുഖം ബാധിച്ച് മരിച്ചതിനുശേഷം അനിത കുമാരി കടുത്ത വിഷാദത്തിലായിരുന്നു. കൂടാതെ, മകളുടെ അസുഖമായ സെറിബ്രൽ പാൾസിക്ക് കൃത്യമായ ചികിത്സ നൽകാൻ കഴിയാത്തതിലുള്ള വിഷമവും അവരെ അലട്ടിയിരുന്നു.
കുറ്റിപ്പുറം പോലീസും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. വിശദമായ അന്വേഷണം നടന്നു വരികയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
ഈ വാർത്ത കേൾക്കാം
Content Summary: Mother kills daughter with cerebral palsy in Edappal, commits suicide
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !