മക്ക / മദീന : കോവിഡ് 19 നിയന്ത്രണങ്ങൾക്കിടയിലും മക്ക മദീന ഹറമുകളിൽ പതിവ്പോലെ തറാവീഹ് നിസ്കാരം നടന്നു. ഹറമിലെ ജീവനക്കാരും ഉദ്യോഗസ്ഥരും മാത്രമാണ് നമസ്‌കാരത്തില്‍ പങ്കെടുത്തത്. കോവിഡ് പശ്ചാത്തലത്തില്‍ തറാവീഹ് 10 റക്അത്ത് ആക്കി ചുരുക്കിയിരുന്നു. നമസ്കാരത്തിലെ പ്രാര്‍ഥനയിലുടനീളം ലോകത്തിനായുള്ള പ്രാര്‍ഥനയായിരുന്നു ഇമാമുമാർ . 'ഖുനൂത്തിൽ’ കോവിഡ് മഹാമാരിയിൽ നിന്ന് രക്ഷതേടി പ്രത്യേകം പ്രാർഥന നടത്തി. മദീന മക്ക പള്ളികളില്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കിയവര്‍ പ്രാര്‍ഥനക്കിടെ പലതവണ വിങ്ങിപ്പൊട്ടി. തിങ്ങി നിറയേണ്ട ഹറമിൽ നൂറോളം പേർ മാത്രമാണ് നിസ്കാരത്തിൽ പങ്കെടുത്തത്. ലോകത്തെ പ്രതിസന്ധിയിലാക്കിയ മഹാമാരിയെ പ്രതിരോധിക്കാന്‍ ഭരണകൂടം പറഞ്ഞതനുസരിച്ച് പൊതു ജനങ്ങള്‍ക്ക് മക്ക മദീന ഹറമുകളിലേക്കും, പള്ളികളിലേക്കും പ്രേവേശനമില്ല. നിർബന്ധ നമസ്കാരങ്ങൾക്ക് ഹറമിലേക്ക് പുറത്തു നിന്ന് ആളുകൾ എത്തുന്നതിന് നേരത്തെ വിലക്കിയിരുന്നു. മക്കയില്‍ ഇരു ഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍ സുദൈസാണ് പ്രാര്‍ഥനക്ക് നേതൃത്വം നല്‍കിയത്.
മക്ക ഹറമിൽ ജുമുഅ ഖുത്തുബക്കും നമസ്കാരത്തിനും ഡോ. സഊദ് ബിൻ ഇബ്രാഹീം അൽശുറൈമും മദീനയിൽ ഡോ. സ്വലാഹ് അൽബദീറും നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !