തിരുവനന്തപുരം: മുന്‍മന്ത്രിയും എംഎല്‍എയുമായ കെ.ടി.ജലീലിനെ മുഖ്യമന്ത്രി പിണറായി വിജയൻ വിളിപ്പിച്ചു. വ്യാഴാഴ്ച കാലത്ത് ക്ലിഫ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. എ.ആര്‍.നഗര്‍ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മുസ്ലീംലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിക്കെതിരേ ഉന്നയിച്ച ആരോപണത്തെ തള്ളിക്കളഞ്ഞതിന് തൊട്ടുപിറകേയാണ് മുഖ്യമന്ത്രി ജലീലിനെ വിളിപ്പിച്ചത്. ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കള്ളപ്പണ വിവാദത്തില്‍ ഇ.ഡിക്ക് മുന്നില്‍ മുസ്ലിംലീഗ് നേതാക്കള്‍ക്കെതിരായ തെളിവുകള്‍ ഹാജരാക്കാന്‍ പോകുന്നതിന്റെ മുന്നോടിയായാണ് കൂടിക്കാഴ്ച നടന്നത് എന്നതും ശ്രദ്ധേയമാണ്.
കൂടിക്കാഴ്ചയ്ക്ക് ശേഷം ജലീല്‍ കൊച്ചിയിലേക്ക് തിരിച്ചു. ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇ.ഡിക്ക് മുമ്പാകെ തെളിവുകള്‍ ഹാജരാകാനാണ് ജലീല്‍ കൊച്ചിയിലേക്ക് പോയത്. നാലു മണിയോടെ ജലീല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലെത്തും.
മുഖ്യമന്ത്രിയെ കണ്ടെന്നും വിശദമായി കാര്യങ്ങള്‍ സംസാരിച്ചെന്നും ജലീല്‍ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു. കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ-ഹവാല ഇടപാടുകളുടെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരാനുള്ള പോരാട്ടം ശക്തമായി തുടരും. 2006ല്‍ കച്ചമുറുക്കി ഉടുത്ത് ഇടതുപക്ഷ പിന്തുണയോടെ അങ്കത്തട്ടില്‍ അടരാടി ലക്ഷ്യം കണ്ടിട്ടുണ്ടെങ്കില്‍ 2021 ലും പോരാട്ടം ലക്ഷ്യം കാണുമെന്നും ജലീല്‍ പറഞ്ഞു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം :
ലീഗ് സുഹൃത്തുക്കളോട് ഒന്നേ പറയാനുള്ളൂ.
AR നഗർ പൂരത്തിൻ്റെ വെടിക്കെട്ട് അധികം വൈകാതെ കാരാത്തോട്ട് തുടങ്ങും. തീയ്യണക്കാൻ തിരൂരങ്ങാടിയിലെ 'ഫയർ എൻജിൻ' മതിയാകാതെ വരും!!!😂😂😂
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !