എടയൂർ | മാവണ്ടിയൂർ പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രിയിൽ കാണപെട്ട ജീവി പുലിയല്ലന്ന് സ്ഥിരീകരിച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർ. പ്രദേശത്ത് കഴിഞ്ഞ ദിവസം രാത്രിയിൽ കണ്ടെത്തിയ ജീവി പുലിയുടേത് സമാനമാണന്ന ആശങ്കയെ തുടർന്ന് വ്യാഴാഴ്ചയാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥർ മാവണ്ടിയൂരിലും പരിസരങ്ങളിലും പരിശോധന നടത്തിയത്. എന്നാൽ പരിശോധനയിൽ അത് പുലിയല്ലന്നും വെരുക് വർഗത്തിൽപെട്ട കാട്ടുപൂച്ചയാണന്നും നിലമ്പൂർ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ വിനോദ് കൃഷ്ണർ മീഡിയ വിഷനോട് പറഞ്ഞു.
എടയൂർ മാവണ്ടിയൂർ പോലെയുള്ള പ്രദേശങ്ങൾ പുലികളെ പോലെയുള്ള വന്യമൃഗങ്ങൾ കടന്ന് വരാവുന്ന ഒരു പ്രദേശമല്ല. ആടുകളും മറ്റും സ്വൈരവിഹാരം നടത്തുന്ന പ്രദേശങ്ങളാണ് ഇവ. കഴിഞ്ഞ ദിവസങ്ങളിൽ വയൽപ്രദേശത്ത് ചാരനിറത്തിലുള്ള വെരുക് ഇനത്തിൽപെട്ട ജീവിയെ പ്രദേശവാസികൾ കണ്ടിരുന്നതായും വിനോദ് കൃഷണൻ മീഡിയ വിഷനോട് കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം പുലിയുടേതാണന്ന രീതിയിലുള്ള ഒരു വീഡിയോ പ്രചരിച്ചിരുന്നു. ഇതേ തുടർന്ന് നാട്ടുകാർ വളാഞ്ചേരി പോലീസിനെ വിവരം അറിയിക്കുകയും പോലീസ് ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറിനെ വിവരം അറിയിക്കുകയുമായിരുന്നു. ഇതേ തുടർന്നാണ് വ്യാഴാച ഫോറസ്റ്റ് സംഘം പരിശോധനക്കെത്തിയത്.
പുലി ഇറങ്ങിയതാണെന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോ :
ഡെപ്യൂട്ടി റേഞ്ച് ഓഫീസർ വിനോദ് കൃഷണനെ കൂടാതെ അംജത് ,ലാൽ വി നാഥ്, വിപിൻ രാജ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. ഫോറസ്റ്റ് സംഘം പരിശോധന നടത്തുകയും മാവണ്ടിയൂരിൽ കണ്ടെത്തിയത് പുലിയല്ലന്ന നിഗമനത്തിലെത്തിയതോടെ പ്രദേശവാസികളുടെ ആശങ്കയും ഭീതിയും ഒഴിയുകയാണ്.
ബാബു എടയൂർ
മീഡിയ വിഷൻ ലൈവ്
Content Highlights: Did the tiger land in Edayur? Forest team inspects; Deputy Range Officer said no to fear
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !