പൊന്നാനി: ചമ്രവട്ടം ജംക്‌ഷനിലെ അനധികൃത മത്സ്യമാർക്കറ്റ് നഗരസഭ പൂട്ടിച്ചു. പക്ഷേ, പകരം സംവിധാനമൊരുക്കിയില്ല. മത്സ്യത്തൊഴിലാളികളിൽനിന്ന് ഉയർന്ന വാടക ഈടാക്കിയാണ് സ്വകാര്യ മാർക്കറ്റ് പ്രവർത്തിച്ചിരുന്നത്. ജംക്‌ഷനിലെ പ്രധാന പാതയോരത്താണ് ഇപ്പോൾ വിൽപന. റോഡരികിൽ മത്സ്യാവശിഷ്ടങ്ങളും മലിനജലവും ഒഴുക്കുന്നതിനാൽ സമീപത്തെ മറ്റു കച്ചവടക്കാർക്കും വീട്ടുകാർക്കും ദുരിതമായിരിക്കുകയാണ്.
ജംക്‌ഷനിൽ അംഗീകൃത മത്സ്യമാർക്കറ്റിനായി മത്സ്യത്തൊഴിലാളികൾ കാത്തിരിപ്പു തുടങ്ങിയിട്ട് വർഷങ്ങളായി. എല്ലാ സാമ്പത്തിക വർഷത്തിലും നഗരസഭാ ബജറ്റ് തയാറാക്കുമ്പോൾ മത്സ്യമാർക്കറ്റിനുള്ള പദ്ധതിയുണ്ടാകാറുണ്ട്. എന്നാൽ ഒരുവിരലനക്കം പോലും ഇതുവരെ ഉണ്ടായിട്ടില്ല.
പൊന്നാനി കടപ്പുറം ഉൾക്കൊള്ളുന്ന നഗരസഭയുടെ നട്ടെല്ലാണ് മത്സ്യബന്ധന മേഖലയെങ്കിലും മൽസ്യവിൽപനയ്ക്കുള്ള വിപുലമായ സൗകര്യങ്ങൾ പൊന്നാനിയിലില്ല.ചില്ലറ വിൽപനക്കാർ വഴിയോരങ്ങളിലും പൊതുസ്ഥലങ്ങളിലുംവച്ച് വിൽപന നടത്തേണ്ടി വരികയാണ്. ചമ്രവട്ടം ജംക്‌ഷനിൽ മലിന ജലവും ദുർഗന്ധവും രൂക്ഷമായതോടെ പ്രദേശത്ത് പകർച്ചവ്യാധി ഭീഷണി ഉയർന്നിരിക്കുകയാണ്.



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !