സമസ്ത കോഴിക്കോട് നടത്തുന്ന പൗരത്യ സംരക്ഷണ സമ്മേളനത്തിന് ഐക്യദാർഢ്യ പ്രഖ്യാപിച്ചു സമസ്ത ഇസ്ലാമിക് സെന്റർ ജിദ്ദ സെൻട്രൽ കമ്മറ്റി നടത്തിയ ഐക്യദാർഢ്യ സമ്മേളനം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സർക്കാർ രണ്ടാമതും അധികാരത്തിൽ വന്ന ശേഷം ഒരു പ്രത്യേക സമുദായത്തെ മാത്രം ലക്ഷ്യമാക്കിയാണ് യു.എ.പി.എ മുതൽ ഏറ്റവും അവസാനം പൗരത്യഭേതഗതി ബില്ല് വരെ നടപ്പിൽ വരുത്തി കൊണ്ടിരിക്കുന്നതെന്നും ഭരണഘടന അനുവദിച്ചു തരുന്ന തുല്യ നീതി രാജ്യത്തെ എല്ലാ പൗരന്മാർക്കും വക വെച്ചുനൽകുവാൻ രാജ്യം ഭരിക്കുന്നവർ തയ്യാറാവണമെന്നും ഫാസിസ്റ്റ് ഭരണ കൂടത്തിന്റെ ഇത്തരം നീതി നിഷേധത്തിനെതിരിൽ ഇന്ത്യയിലെ മതേതര ജനാധിപത്യ വിശ്യാസികൾ ഒരുമിച്ചു പ്രതിരോധിക്കണമെന്നും പ്രൊഫസർ ആലിക്കുട്ടി മുസ്‌ലിയാർ പറഞ്ഞു. രാജ്യത്തെ പൗരന്മാരുടെ അസ്ഥിത്വം ചോദ്യം ചെയ്യുന്ന ഈ അവസരത്തിലാണ് സമസ്ത പൗരത്വ സംരക്ഷണ സമ്മേളനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
സമസ്ത ഇസ്ലാമിക് സെന്റർ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ എസ്.ഐ.സി നാഷണൽ കമ്മറ്റി വർക്കിംഗ് സെക്രട്ടറി അബ്ദുൽ റഹ്മാൻ മൗലവി അറക്കൽ പ്രമേയ പ്രഭാഷണം നടത്തി.
സയ്യിദ് ഉബൈദുള്ള തങ്ങൾ മേലാറ്റൂർ അധ്യക്ഷത വഹിച്ചു. സഅദ് നദവി യാമ്പു, അബൂബക്കർ ദാരിമി ആലംപാടി, ഹംസ ഫൈസി, എം.സി സുബൈർ ഹുദവി, എൻ.പി അബൂബക്കർ ഹാജി, മുസ്തഫ ഫൈസി ചേരൂർ തുടങ്ങിയവർ പ്രസംഗിച്ചു. എസ്.ഐ.സി സെക്രട്ടറി ദിൽഷാദ് തലാപ്പിൽ സ്വാഗതവും, നൗഷാദ് അൻവരി നന്ദിയും പറഞ്ഞു.
Download Mediavision TV Apps and watch Live TV and read latest news in your mobile. You can opt to receive breaking news notifications to your phone.





വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !