കൊച്ചി: അനധികൃത സ്വത്ത് സമ്ബാദന കേസില്‍ മുന്‍ മന്ത്രി കെ ബാബുവിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസില്‍ വിളിച്ചു വരുത്തിയാണ് ചോദ്യം ചെയ്യല്‍ നടത്തിയത്. 2018 ല്‍ വിജിലന്‍സ് നല്‍കിയ കുറ്റപത്രത്തിന്റെ തുടര്‍ന്നുള്ള നടപടിയാണ് എന്‍ഫോഴ്‌സ് ഡയറക്‌ടേറ്റ് നടത്തിയത്.
കെ.ബാബുവിനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചപ്പോള്‍ തന്നെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പ്രാഥമികമായ അന്വേഷണം നടത്തിയിരുന്നു. കെ ബാബുവിന്റെ വരുമാന സ്രോതസ്സിനെയും സ്വത്തുമായി ബന്ധപ്പെട്ട രേഖകളുടെയും വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. കെ ബാബുവിന്റെ പണത്തിന്റെ ഇടപാടുകളും ശേഖരിച്ചു. വരും ദിവസങ്ങളില്‍ മറ്റ് നടപടികളിലേക്ക് നീങ്ങൂം. അതേസമയം തനിക്ക് വരവില്‍ കവിഞ്ഞ സ്വത്തില്ലെന്നും തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സിന്റെ കുറ്റപത്രമെന്നും കെ.ബാബു എന്‍ഫോഴ്സ്മെന്റിനെ അറിയിച്ചതായിട്ടാണ് വിവരം.
തനിക്ക് കിട്ടിയ ട്രാവല്‍, ഡെയ്ലി അലവന്‍സുകള്‍ വരുമാനമായി കണക്കാക്കിയതാണ് തെറ്റായ കണക്കിലേക്ക് വിജിലന്‍സിനെ നയിച്ചതെന്ന് കെ.ബാബു പറയുന്നു. 2007 മുതല്‍ 2014 വരെയുള്ള കെ ബാബുവിന്റെ സമ്ബത്തില്‍ മുന്‍ കാലയളവില്‍ ഉണ്ടായിരുന്ന വരവിനേക്കാള്‍ 49 ശതമാനം കൂടിയതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. 2017 ല്‍ 25 ലക്ഷം രൂപയുടെ കൂടുതല്‍ സ്വത്ത് ബാബുവിന് ഉണ്ടായതായി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിന്റെ രേഖകള്‍ ഹാജരാക്കാന്‍ കളിഞ്ഞില്ല. തന്നെ കുറ്റവിമുക്തനാക്കാന്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളുകയും ചെയ്തിരുന്നു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !