വർഷം അഞ്ചുലക്ഷം രൂപയിൽ കൂടുതൽ പണം നാട്ടിലേക്ക് അയക്കുന്ന പ്രവാസികൾ നാട്ടിൽ നികുതി നൽകണം എന്നത് സാധാരണക്കാരായ പ്രവാസികളെ ഏറെ ബുദ്ധിമുട്ടിലാക്കും. അതിലേറെ ഞെട്ടിക്കുന്നതാണ് വർഷം ഇരുനൂറ്റി എൺപത് 23ദിനങ്ങൾ വിദേശത്ത് താമസിച്ചില്ലെങ്കിൽ NRI എടുത്ത് കളയും എന്നുള്ളത്. സാധാരണ പ്രവാസികൾക്ക് നൂറ്റി എൺപത്തി രണ്ട് ദിവസം ഇന്ത്യയിൽ കഴിയാമെന്നിരിക്കെ ഇപ്പോൾ ബജറ്റിൽ നൂറ്റി ഇരുപതാക്കി കുറച്ചത് രാഷ്ട്രീയ പ്രേരിതമല്ലേ എന്ന് സംശയിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. പ്രവാസികളോടുള്ള കേന്ദ്ര സർക്കാരിന്റെ ഈ ക്രൂര വിനോദത്തിനെതിരെ എല്ലാ പ്രവാസി സംഘടനകളും രംഗത്ത് വരണമെന്ന് യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ച ഒഐസിസി ജനറൽ സെക്രട്ടറി ദിലീപ് കളരിക്കമണ്ണേൽ അഭിപ്രായപ്പെട്ടു.
വിദേശരാജ്യങ്ങളിൽ പ്രതികൂല കാലാവസ്ഥയിൽ പോലും എല്ലുമുറികെ തൊഴിൽ ചെയ്തുണ്ടാക്കുന്ന പണത്തിനു നാട്ടിൽ നികുതി ഈടാക്കാനുള്ള കേന്ദ്ര ഗവണ്മെന്റിന്റെ തീരുമാനം പുനഃപരിശോധിക്കുന്നതാകും രാജ്യത്തിനും സർക്കാരിനും നല്ലതെന്ന് യോഗത്തിന്റെ അദ്ദ്യക്ഷൻ ഒഐസിസി പ്രസിഡന്റ് മജീദ് ചേരൂർ പറഞ്ഞു.
പൗരത്തബില്ലിനെതിരെ പ്രക്ഷോഭങ്ങളുമായി തെരുവിൽ സമരമുഖത്തുള്ള ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള വഞ്ചനാപരമായ ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. തൊഴിലില്ലായ്മയും സാമ്പത്തിക അരാജകത്വവുമാണ് ഇന്ന് ഇന്ത്യ നേരിടുന്ന വെല്ലുവിളികൾ. അതിനെ അതിജീവിക്കുവാൻ കഴിയാത്ത കഴിവുകെട്ട സർക്കാർ അങ്ങാടിയിൽ തോറ്റാൽ അമ്മയോട് എന്ന നയമാണ് പ്രവാസികളോട് കാട്ടുന്നതെന്ന് യോഗം വിലയിരുത്തി.
ഒരു വികസന പ്രവർത്തനങ്ങളും എടുത്ത് കിട്ടാനില്ലാത്ത കേന്ദ്ര സർക്കാർ ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജ്യത്തിന് സംഭാവന നൽകിയിട്ടുള്ള BSNLഉം LICയും ഒക്കെ തന്നെ കോർപ്പറേറ്റുകളുടെ കാൽച്ചുവട്ടിൽ വെച്ചുകൊണ്ട് രാജ്യം നശിപ്പിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി. സാദിക്കലി കോയിസ്സൻ, ഷുക്കൂർ കൊടുങ്ങല്ലൂർ, അബ്ദുൽ മജീദ് സി.കെ, സി.കെ.വാഹിദ്, കുഞ്ഞു മുഹമ്മദ് മൂന്നിയൂർ തുടങ്ങിയവർ സംസാരിച്ചു. നവാസ് കൊല്ലം സ്വാഗതവും ലത്തീഫ് മാഹി നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !




വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !